സി.കെ ജാനു എന്ന സിംഹം, ദേശീയ പ്രസ്ഥാനങ്ങളുടെകൂടെ നില്‍ക്കുമെന്നുള്ള വാര്‍ത്തവന്നു മഷി ഉണങ്ങിയില്ല, അതിനുമുമ്പ് തന്നെ ആ വനിതയെ ഇവിടുത്തെ പുരോഗമന പ്രസ്ഥാനം എന്നു സ്വയം വിശേഷിപ്പിക്കുന്ന പിന്തിരിപ്പന് കമ്മ്യൂണിസ്റ്റുകാര്‍ മനുഷ്യവിസര്‍ജ്യത്തിന്റെ പര്യായമായി രേഖപ്പെടുത്തിയിരിക്കുന്നു.
ഇത്രയും മനുഷ്യത്വവിരുദ്ധമായ, അതിലുപരി സ്ത്രീ വിരുദ്ധവും വനവാസി വിരുദ്ധവുമായ നിലപാട് എടുത്ത കമ്മ്യൂണിസ്റ്റുകാരെ കുറിച്ചു ഒരക്ഷരം മിണ്ടാന്‍ ഇവിടത്തെ ബുദ്ധിജീവികള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്നവരും സാഹിത്യ ജീവികളെന്ന് വിശേഷിപ്പിക്കുന്നവരും തയ്യാറാവുന്നില്ല. ജാനുവിന്റെ എന്‍ഡിഎയിലേക്കുള്ള വരവിനെ തടയാന്‍ ശ്രമിച്ച സാറാ ജോസഫുമാരും മേധാ പട്ക്കര്മാരും ഒരക്ഷരം മിണ്ടിയില്ല എന്നുള്ളതും കൗതുകമല്ല, മറിച്ച് അമര്‍ഷമാണ് മനസ്സില്‍ സൃഷ്ടിച്ചിരിക്കുന്നത്.
റിജീഷ്
കേരളത്തില്‍ ഇടതുപക്ഷമോ വലതുപക്ഷമോ എന്നൊന്നില്ല, ഉള്ളത് ന്യൂനപക്ഷ സമുദായ സംഘടിത ശക്തികളുടെ ശക്തിസ്വരൂപവും, ഹിന്ദുവിരുദ്ധ ശക്തികളുടെ കുട്ടായ്മയും, അധികാര സ്ഥാനം ലഭിക്കാന്‍ വേണ്ടി ജനങ്ങള്‍ വല്ലാത്ത പരുവത്തിന് സൃഷ്ടിച്ചെടുത്ത സ്ഥലം ആണ് കേരളം.
അജിത് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: