ന്യൂദല്‍ഹി: ആവശ്യപ്പെട്ട വനിതാ പൈലറ്റിനെ നിയോഗിക്കാത്തതിനാല്‍ വിമാനത്തിന്റ പറക്കല്‍ പൈലറ്റ് മനപ്പൂര്‍വ്വം വൈകിപ്പിച്ചു. താന്‍ നിര്‍ദ്ദേശിച്ച വനിത പൈലറ്റിനെ കൂടെ പറക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് അസുഖബാധിതനെന്നു കാണിച്ച് വിമാനം പറത്തുന്നതില്‍ നിന്നും ഇയാള്‍ പിന്മാറുകയായിരുന്നു.
അതേസമയം എയര്‍ ഇന്ത്യ സിഎംഡി ഇതു സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചെന്നൈ തിരുവനന്തപുരം വഴി മാലിയിലേക്കുള്ള എയര്‍ ഇന്ത്യ ഫ്ളൈറ്റ് എഐ 263/264 ആണ് വൈകിയത്. 110 യാത്രക്കാരാണ് ഇതില്‍ ഉണ്ടായിരുന്നത്.
ആവശ്യപ്പെട്ട വനിതാ സഹപൈലറ്റിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് അസുഖബാധിതനാണെന്ന് അറിയിച്ചാണ് പൈലറ്റ് പിന്മാറിയത്. അതിനുശേഷം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് ഇയാള്‍ ചികിത്സയും തേടി. അടുത്ത ദിവസവും ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാട്ടി ഒഴിവാകാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വനിതാ പൈലറ്റിനെ തിരിച്ചുവിളിച്ച് പ്രശ്നം പരിഹരിക്കുകയായിരുന്നു.
അതേസമയം വനിതാ പൈലറ്റിനെ മുമ്പേ തന്നെ ദല്‍ഹി വിമാനത്തിലേക്ക് ചാര്‍ട്ട് ചെയ്തിരുന്നതാണ്. ഇവരെ തിരിച്ചുവിളിച്ചാണ് മാലിയിലേക്ക് അയച്ചത്. ഇന്നലെ രാവിലെ ഏഴു മണിക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം പൈലറ്റിന്റെ പിടിവാശി കാരണം രണ്ടു മണിക്കൂര്‍ വൈകി 9.13നാണ് പുറപ്പെട്ടത്. വനിതാ പൈലറ്റിനെ തനിക്കൊപ്പം വിമാനം പറത്താന്‍ അനുവദിച്ചില്ലെങ്കില്‍ അസുഖബാധിതനായി റിപ്പോര്‍ട്ട് ചെയ്യുമെന്ന് പൈലറ്റ് റോസ്റ്റര്‍ സെക്ഷനില്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഈ പൈലറ്റ് കഴിഞ്ഞയാഴ്ച എയര്‍ ഇന്ത്യയില്‍ നിന്നു രാജിവച്ചു. ഇപ്പോള്‍ ആറു മാസത്തെ നോട്ടീസ് പീരീഡിലാണ് തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: