മുഹമ്മ: ചീനവല ഉടമയുടെ മര്‍ദനമേറ്റ് പരമ്പരാഗത മത്സ്യതൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്. മുഹമ്മ വട്ടത്തറയില്‍ ഗോപി(60)ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ചേര്‍ത്തല ഗവ. ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയില്‍ കായിപ്പുറത്ത് വലയിട്ടതിന് ശേഷം വീട്ടിലേയ്ക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അക്രമികള്‍ ഗോപിയുടെ വലത് കാലും ഇടത് കൈയ്യും തല്ലി ഒടിക്കുകയും വയറിനും നെഞ്ചിനും പരിക്കേല്‍പ്പിക്കുകയും ചെയ്തു.
രാത്രി ഏറെവൈകിയും കാണാതായതിനെ തുടര്‍ന്ന് ഭാര്യയും മകളും അന്വേഷിച്ച് ചെല്ലുമ്പോള്‍ കുറ്റിക്കാട്ടില്‍ പരിക്കേറ്റ നിലയില്‍ ഗോപിയെ കണ്ടെത്തുകയായിരുന്നു. മുഹമ്മ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ജീപ്പില്‍ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചീനവല ഉടമ കായിപ്പുറം വടക്കേപറമ്പില്‍ അനില്‍ കുമാറിനും ബന്ധുക്കള്‍ക്കുമെതിരെ മുഹമ്മ പോലീസ് കേസെടുത്തു. ചീനവലയുടെ സമീപത്ത് നീട്ടുവലയിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പറയപ്പെടുന്നു.
പരമ്പരാഗത മത്സ്യ തൊഴിലാളികളും ചീന വലക്കാരും തമ്മില്‍ കുറെകാലങ്ങളായി തര്‍ക്കം നിലനിന്നിരുന്നു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ തുറക്കുമ്പോള്‍ മത്സ്യങ്ങളുടെ വരവ് വര്‍ധിക്കുന്ന സമയത്താണ് തര്‍ക്കം മൂര്‍ഛിക്കുന്നത്.
വേമ്പനാട്ട് കായലില്‍ വര്‍ഷങ്ങളായി പോലീസ് പട്രോളിങ്ങോ ഫിഷറീസ് വകുപ്പിന്റെ അന്വേഷണമോ നടക്കാറില്ല. അനധികൃത മത്സ്യബന്ധനം കക്കാഖനനം തടയുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്തത് മൂലം കായല്‍ തീരങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: