കട്ടപ്പന: പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ചക്കുപള്ളം സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കുഴിത്തൊളു തെക്കനാംപൊയ്കയില് ജിത്തു (ജയപ്രകാശ് ബാബു-19), അണക്കര അഞ്ചുമരുതിക്കല് പ്രവീണ്‍ (21), ഏറത്തടത്തില്‍ അപ്പു (രാഗേഷ്-23), വട്ടപ്പറമ്പില്‍ രാഗേഷ് (23) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാം പ്രതി പ്രവീണ്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. മറ്റു പ്രതികളുടെ സഹായത്തോടെ കഴിഞ്ഞ 28ന് ഇരുവരും ഒളിച്ചോടി. ഇതോടെ മകളെ കാണാനില്ലെന്നു കാണിച്ച് മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്കി. പ്രതികളില്‍ ഓരോരുത്തരുടേയും വീട്ടില്‍ ഇരുവരും മൂന്നു ദിവസം മാറിമാറി താമസിച്ചു.പോലിസ് കേസെടുത്തെന്നു അറിഞ്ഞതോടെ കഴിഞ്ഞ രണ്ടിന് ഇരുവരും കോടതിയില്‍ ഹാജരായി.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോള്‍ ലൈംഗിക അതിക്രമം നടന്നതായി വ്യക്തമായി. പോലിസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ബന്ധു കൂടിയായ ജയപ്രകാശ് പലതവണ പീഡിപ്പച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയത്. ഇതോടെ ജയപ്രകാശിനെയും രാഗേഷിനെയും ചൊവ്വാഴ്ച പിടികൂടി റിമാന്‍ഡു ചെയ്തിരുന്നു.പ്രവീണിനെ ബുധനാഴ്ചയാണ് അറസ്റ്റു ചെയ്തത്.പെണ്‍കുട്ടിയുമായി ഒളിച്ചോടാന്‍ സഹായിച്ചതിനാണ് പ്രവീണും ജയപ്രകാശും ഒഴികെയുള്ളവരെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: