മട്ടാഞ്ചേരി: ആഡംബര യാത്രാ കപ്പലായ ‘കോസ്റ്റാഫോര്ച്യൂണ്’ കൊച്ചി തീരത്തെത്തി. ഇന്നലെ രാവിലെ കൊച്ചി തുറമുഖത്തെത്തിയ കപ്പല്‍ ഇന്ന് മടങ്ങും. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ കപ്പല്‍ തീരത്തെത്തിയത് തുറമുഖ നഗരിക്കും വിനോദ സഞ്ചാര മേഖലയ്ക്കും യാത്രാ സംഘാടകര്‍ക്കും ആഘോഷ ലഹരിയിലാക്കി. കോളംബോയില്‍ നിന്ന് എത്തിയ കോസ്റ്റ ഫോര്ച്ചുണ് വന്‍കിട ആഡംബര കപ്പലുകളിലൊന്നായാണ് അറിയപ്പെടുന്നത്. ഒന്‍പത് നിലകളുള്ള യാത്രാ കപ്പലില്‍ ഒരേ സമയം 4500 ഓളം പേര്‍ക്ക് യാത്രാ ചെയ്യാം. മൂന്ന് വന്‍കിട റെസ്റ്റോറന്റുകള്‍, കളിക്കളം, ആശുപത്രി ,ഹെല്‍ത്ത് ക്ലബ്ബ്, സിനിമാശാല തുടങ്ങി ഒട്ടേറെ സൗകര്യങ്ങളാണുള്ളത്.
ആഡംബര കപ്പലിലെത്തിയ വിനോദ സഞ്ചാരികളുമായി ആഡംബര ബസ്സുകളും കാറുകളും ആലപ്പുഴ, മൂന്നാര്‍, കൊച്ചി എന്നിവിടങ്ങളിലേയ്ക്ക് പോയി. കൊച്ചി കാഴ്ച കാണുവാനിറങ്ങിയവര് 50ഓളം പേര് ഓട്ടോറിക്ഷകളിലും സവാരി ചെയ്തു.
ഫോര്‍ച്ച്യൂണ്‍ യാത്ര കപ്പലില്‍ 1800 ഓളം യാത്രക്കാരും 1000 ജീവനക്കാരുമാണുള്ളത്. പുതിയ വിനോദ സഞ്ചാര സീസണില്‍ 20 ഓളം യാത്ര കപ്പലുകളെത്തുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെറുതും വലുതുമായ 55 ഓളം യാത്രാ കപ്പലുകളാണ് കൊച്ചിയിലെത്തിയത്. ഇതിലൂടെ കോടികളുടെ വരുമാനം തുറമുഖ ട്രസ്റ്റിനും കോടികള്‍ വാണിജ്യ മേഖലയ്ക്കും ലഭിച്ചതായും വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: