ഇപൊ: സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. കരുത്തരായ ഓസ്ട്രേലിയയോട് ഒന്നിനെതിരെ അഞ്ചു ഗോൡന് നിലംപരിശായി ഇന്ത്യ. മത്സരത്തില്‍ ഒരിക്കല്‍ പോലും ആധിപത്യം പുലര്‍ത്താനായില്ല മുന്‍ ചാമ്പ്യന്‍ കൂടിയായ ഇന്ത്യയ്ക്ക്. എട്ടു തവണ ചാമ്പ്യനായിട്ടുള്ള ഓസ്ട്രേലിയ കഴിഞ്ഞ തവണ ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റു.
അഞ്ചാം മിനിറ്റില്‍ ബ്ലെയ്ക്ക് ഗൊവേഴ്സിലൂടെ ഓസ്ട്രേലിയ മുന്നിലെത്തി. മൂന്നു മിനിറ്റിനു ശേഷം രുപീന്ദര്‍ പാല് സിങ്ങിലൂടെ ഒപ്പമെത്തിയ ഇന്ത്യ പ്രതീക്ഷ ഉയര്‍ത്തിയെങ്കിലും പിന്നീട് മങ്ങി. ജേക്കബ് വെറ്റണ്‍ (13), എഡ്ഡീ ഒക്കെന്ഡണ് (20), ഒര്‍ച്ചാര്‍ഡ് (25), മാറ്റ് ഗോഡ്സ് (53) എന്നിവര്‍ ഓസീസിന്റെ മറ്റു സ്കോറര്‍മാര്‍.
ഒളിംപിക് ലക്ഷ്യമിട്ട് മുഴുവന്‍ ടീമിനെയാണ് ഓസ്ട്രേലിയ ഇവിടെ കളിപ്പിക്കുന്നത്. ഇന്ത്യയാകട്ടെ ഉപനായകന്‍ മലയാളി ഗോള്‍കീപ്പര്‍ പി.ആര്. ശ്രീജേഷ് അടക്കം ചില മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചു.
ആദ്യ കളിയില്‍ ജപ്പാനെ 2-1ന് കീഴടക്കിയാണ് ഇന്ത്യ പോരാട്ടം തുടങ്ങിയത്. ഞായറാഴ്ച കാനഡയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാക്കിസ്ഥാനും ന്യൂസിലന്‍ഡും ആതിഥേയരായ മലേഷ്യയുമടക്കം ഏഴു രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ പ്രാഥമിക റൗണ്ടില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ ഫൈനലില്‍ മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: