കോഴിക്കോട്: ഗുരുവായൂരപ്പന് കോളേജിലെ വിവാദ മാഗസിന് വിശ്യവിഖ്യാതമായ തെറിയെ പിന്തുണച്ച് എസ്എഫ്ഐ സംഘടിപ്പിച്ച പരിപാടിയും വിവാദമാവുന്നു. മാനാഞ്ചിറസ്ക്വയറിലെ വി.കെ. കൃഷ്ണമേനോന് പ്രതിമയ്ക്ക് സമീപമാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പരിപാടികള്‍ സംഘടിപ്പിക്കാന്‍ മാനാഞ്ചിറ മൈതാനം അനുവദിക്കാറില്ല. മാനാഞ്ചിറ സ്ക്വയറില്‍ പരിപരാടിക്ക് അനുവാദംനല്കാറില്ലെന്നും കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവിടെയാണ് മൈക്കും കസേരകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് എസ്എഫ്ഐ പരിപാടി സംഘടിപ്പിച്ചത്. സാംസ്കാരിക കൂട്ടായ്മ എന്ന പേരില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്തത് കെ. ഇ.എന്‍. കുഞ്ഞഹമ്മദായിരുന്നു. ഇത്തരമൊരു പരിപാടിക്ക് അനുമതി നല്‍കിയതായി അറിയില്ലെന്നായിരുന്നു കോര്പ്പറേഷന് സെക്രട്ടറിയുടെ പ്രതികരണം.
പരിപാടിക്ക് പോലീസ് അനുമതിയൊന്നും നല്‍കിയില്ലെന്നും കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലായതിനാല്‍ കോര്പ്പറേഷന് സെക്രട്ടറിയാണ് പരിപാടിക്ക് അനുമതി നല്‍കേണ്ടതെന്നും പോലീസ് അറിയിച്ചു.
കെ.എന്‍. ഗണേഷ്, ഡിവൈഎഫ്ഐ നേതാവ് പി.കെ. പ്രേംനാഥ്, കേളുഏട്ടന്‍ പഠനകേന്ദ്രം ഡയറക്ടര്‍ കെ.ടി.കുഞ്ഞിക്കണ്ണന്, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് കെ. എം. നീനു, ജില്ലാ സെക്രട്ടറി ലിന്റോ ജോസഫ്, മാഗസിന് എഡിറ്റര്‍ ശ്രീഷമീം എന്നിവരായിരുന്നു മുഖ്യപ്രാസംഗികര്.
കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അനുമതിയില്ലാതെ പൊതുയോഗം നടത്തിയതിന് സിപിഎമ്മുകാര്‍ക്കെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: