കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറില്‍ അനുവാദമില്ലാതെ അതിക്രമിച്ച് പരിപാടി നടത്തിയ എസ്എഫ്ഐ നടപടിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. മാനാഞ്ചിറ മൈതാനവും മാനാഞ്ചിറ സ്ക്വയറും പൊതുപരിപാടികള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും അനുവദിക്കാറില്ല. വാടകക്ക് അനുവദിക്കുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച കോര്‍പ്പറേഷന്റെ ലിസ്റ്റിലും മാനാഞ്ചിറ സ്ക്വയര്‍ ഉള്‍പ്പെടുന്നില്ല. പൊതുജനങ്ങള്‍ക്ക് വൈകുന്നേരങ്ങളില്‍ വിശ്രമത്തിനും വിനോദത്തിനുമായി ഉപയോഗിക്കുന്ന സ്ഥലം വിദ്വേഷ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ച എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടിയെടുക്കണം.
കോര്‍പ്പറേഷനിലെ ഒരു വിഭാഗം ജീവനക്കാരുടെ രാഷ്ട്രീയ പക്ഷപാതത്തിനനുസരിച്ച് സ്ഥലങ്ങള്‍ അനധികൃതമായി അനുവദിക്കുന്നതിനെക്കുറിച്ച് വിശദമായി അന്വേഷിക്കണം. അനുമതിയില്ലാതെ പരിപാടി നടത്തിയതിന് പോലീസ് നടപടിയെടുക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: