നാസിക്: മഹാരാഷ്ട്ര രൂക്ഷമായ വരള്‍ച്ചയിലേക്ക്. ഗോദാവരി നദിയിലെ പ്രശസ്തമായ രാംകുണ്ഡിലെ കുളവും വേനലിനെ അതിജീവിക്കാനാവാതെ വറ്റി വരണ്ടു. 130 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാംകുണ്ഡ് വറ്റുന്നത്.
ഗുദി പദ്വ ആഘോഷത്തോടനുബന്ധിച്ച് ഓരോ വര്‍ഷവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ പുണ്യ സ്നാനം ചെയ്യുന്ന സ്ഥലമാണിത്. 300 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് രാംകുണ്ഡിലെ ടാങ്ക് നിര്‍മിക്കുന്നത്. ചരിത്രാടിസ്ഥാനത്തിലും രാംകുണ്ഡ് ഹിന്ദുക്കള്‍ക്ക് പ്രധാനപ്പെട്ടതാണ്. വനവാസ കാലത്ത് ശ്രീരാമനും സീതയും ഇവിടെ കുളിച്ചിരുന്നതായാണ് ഐതീഹ്യം. ഇതിന് മുന്‍പ് 1877ല്‍ ആണ് രാംകുണ്ഡിനെ വരള്‍ച്ച രാംകുണ്ഡിനെ വറ്റിച്ചത്.
വെള്ളം നിറഞ്ഞുകവിഞ്ഞിരുന്ന സ്ഥലം ഇപ്പോള്‍ കുട്ടികളുടെ കളിസ്ഥലമായി മാറിയിരിക്കുകയാണ്. കുളി സ്ഥലത്ത് മറ്റു മാര്‍ഗങ്ങളിലൂടെ വെള്ളം നിറയ്ക്കാനുള്ള സാധ്യതകള്‍ തേടുകയാണ് അധികൃതര്‍. സമീപത്ത് കുഴല്‍ക്കിണറുകള്‍ ഉണ്ടാക്കി വെള്ളം എത്തിക്കാനും ആലോചിക്കുന്നുണ്ട്.
കുംഭമേളയുടെ സമയത്താണ് ഭക്തര്‍ കൂടുതലായി രാംകുണ്ഡിലെത്തുന്നത്. 2003ലെ കുംഭമേള സമയത്ത് രാംകുണ്ഡിലെ ടാങ്കിന്റെ അടിഭാഗം കോണ്‍ക്രീറ്റ് ചെയ്തതോടെയാണ് വെള്ളത്തിന്റെ പ്രശ്നങ്ങളും ഉടലെടുത്ത് തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: