കൊച്ചി: ആലുവ കൂട്ടക്കൊലക്കേസ് പ്രതി ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആന്റണി നല്കിയ പുനഃപരിശോധന ഹര്‍ജിയിലാണ് നടപടി. ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ആന്റണിയുടെ ദയാഹര്‍ജി രാഷ്ട്രപതി കഴിഞ്ഞവര്‍ഷം ഏപ്രില്‍ 27ന് തള്ളിയിരുന്നു. 2010 ലാണ് ആന്റണി രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.
2001 ജനുവരി ആറിനാണ് മാഞ്ഞൂരാന് വീട്ടില്‍ അഗസ്റ്റിന് (47), ഭാര്യ ബേബി (42), മക്കളായ ജയ്മോന് (14), ദിവ്യ (12), അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74), സഹോദരി കൊച്ചുറാണി (42) എന്നിവരെ ആന്റണി വെട്ടിക്കൊലപ്പെടുത്തിയത്.
2005 ഫെബ്രുവരി രണ്ടിന് പ്രതിയായ ആന്റണിക്ക് സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. 2006 സെപ്റ്റംബര്‍ 18ന് ഹൈക്കോടതിയും 2009 ഏപ്രില്‍ 22ന് സുപ്രീംകോടതിയും ശിക്ഷ ശരിവച്ചു.
കൊലപാതകത്തിനുശേഷം വിദേശത്തേക്കു കടന്ന ആന്റണിയെ നാട്ടിലേക്ക് വിളിച്ചു വരുത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: