ന്യൂദല്‍ഹി: കരാര്‍ തൊഴിലാളികള്‍ക്ക് മാസം കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ശമ്പളം ലഭ്യമാക്കാന്‍ ഉതകുന്ന പുതിയ ചട്ടം കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കുന്നു.
നിലവില്‍ ശരാശരി ആറായിരം രൂപയാണ് അവര്‍ക്ക് ലഭിക്കുന്നത്. എല്ലാത്തരം തൊഴിലുകളിലും നിയോഗിക്കുന്ന കരാര്‍ തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും നല്‍കണമെന്ന് പുതിയ നിയമത്തില്‍ പറയുന്നു.
പുതിയ നിയമത്തെ വ്യവസായ വ്യാപാര ലോകം ഒന്നടങ്കം എതിര്‍ക്കുകയാണ്. നിലവില്‍ കരാര്‍ തൊഴിലാളികള്‍ക്ക് നക്കാപ്പിച്ച നല്കുന്ന അവര്‍ക്ക് ഇനി മാസം പതിനാരയിരം രൂപയെങ്കിലും നല്കേണ്ടിവരുമെന്നതു തന്നെ കാരണം. രാജ്യത്തൊട്ടാകെ 3.6 കോടി കരാര്‍ തൊഴിലാളികളുണ്ടെന്നാണ് വി.വി ഗിരി നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തിയിട്ടുള്ളത്.
അവരില്‍ 60 ലക്ഷം പേര് മാത്രമേ 1970 ലെ കരാര്‍തൊഴിലാളി നിയമത്തിന്റെ പരിധിയില്‍ വരുന്നുള്ളൂ. ഈ നിയമം ഭേദഗതി ചെയ്യുന്നതോടെ മുഴുവന്‍ പേരും നിയമത്തിന്റെ പരിധിയില്‍ വരും.
എല്ലാവര്ക്കും കുറഞ്ഞ ശമ്പളം ലഭ്യമാകുകയും ചെയ്യും. പുതിയ നിയമത്തെ ബിഎംഎസ് സ്വാഗതം ചെയ്തിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കരാര്‍ തൊഴിലാളികള്‍ക്ക് വളരെക്കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത്. പുതിയ നിയമം വരുന്നതോടെ എല്ലാകരാര് തൊഴിലാളികള്‍ക്കും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ലഭിക്കുമെന്നത് നല്ല വാര്‍ത്തയാണ്. ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാദ്ധ്യായ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: