ബ്രസല്‍സ്: ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ആക്രമണം നടത്താനെത്തിയശേഷം രക്ഷപ്പെട്ട ഭീകരന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ബെല്‍ജിയന്‍ പ്രോസിക്യൂട്ടറാണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. വിമാനത്താവളത്തില്‍ സ്ഫോടനം നടത്തിയ രണ്ട് ചാവേറുകള്‍ക്കൊപ്പമെത്തിയ ഭീകരന് രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് ഇത്.
ചാവേറുകള്‍ക്കൊപ്പമെത്തിയ മൂന്നാമത്തേയാള്ക്കുവേണ്ടി ബ്രസല്‍സ് പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. സ്ഫോടനശേഷം പ്രാദേശിക സമയം 9.50ന് ഇയാള്‍ നിരത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ലഭിച്ചിട്ടുണ്ട്. വിമാനത്താവള ദൃശ്യങ്ങളില്‍ ധരിച്ചിരുന്ന സാധനങ്ങള്‍ ഉപേക്ഷിച്ചാണ് ഇയാള്‍ റോഡിലേക്കിറങ്ങിയത്.
ജാക്കറ്റ് ഉപേക്ഷിക്കുന്ന ദൃശ്യങ്ങളും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മാര്‍ച്ച് 22നാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ബ്രസല്‍സ് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത്. 32 പേരാണ് കൊല്ലപ്പെട്ടത്. യൂറോപ്യന്‍ യൂണിയന്റെ ബ്രസല്‍സിലെ സ്ഥാപനങ്ങളിലൊന്നില്‍ സ്ഫോടനം നടത്തുകയായിരുന്നു മൂന്നാമത്തേയാളുടെ ലക്ഷ്യം.
സിസിടിവി ദൃശ്യങ്ങള്‍ യോജിപ്പിച്ച് അക്രമിയെക്കുറിച്ചുള്ള ചിത്രത്തിന് വ്യക്തതവരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: