തിരുവനന്തപുരം: ജാതിക്കും മതത്തിനും അതീതമായി എല്ലാവര്ക്കും തുല്ല്യനീതി ലഭിക്കുന്നതിനു വേണ്ടി പൊരുതാന്‍ സമയമായെന്ന് നടന് സുരേഷ്ഗോപി. കെപിഎംഎസ് തിരുവനന്തപുരം യൂണിയന് പ്രവര്‍ത്തകസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്ഗോപി.
കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന്റെ ബിംബമാണ് മഹാത്മ അയ്യന്‍കാളി. സാമൂഹ്യനീതിക്കുവേണ്ടി ചെറുത്ത് നില്പ്പുകള് വകവയ്ക്കാതെ അദ്ദേഹം ധീരമായി പോരാടി. തുല്ല്യത ജാതിക്കും മതത്തിനും അതീതമായി നിലനിര്‍ത്തണമെന്നും അദ്ദേഹം വാദിച്ചിരുന്നു. എല്ലാത്തിലും അതീതമായി ഭാരതീയത എന്ന സങ്കല്‍പ്പവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇത്രയധികം വിശാല കാഴ്ചപ്പാടോടെ പ്രവര്‍ത്തിച്ച നവോത്ഥാന നായകന്റെ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വീണ്ടു രംഗത്ത് ഇറങ്ങേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കെപിഎംഎസ് യൂണിയന് പ്രസിഡന്റ് ശിവന് എം.എസ്.കെ നഗര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍സെക്രട്ടറി ടി.വി. ബാബു സംഘടനാ സന്ദേശം നല്കി. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍, ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, കൗണ്‍സിലര്‍മാരായ എം.ആര്. ഗോപന്, ചന്ദ്രന്, പാപ്പനംകോട് സജി, ബീനാമുരുകന്‍, രമ്യാരമേശ്, സംവിധായകന് സൂര്യദേവ്, സാംബവമഹാസഭ സംസ്ഥാന ചെയര്മാന് ലോറന്‍സ്, മദനന് മാധവപുരം, ചെറുവയ്ക്കല്‍ അര്ജുനന്, അനീഷ് കുഴിവിള, ബിജു മേലാങ്കോട്, ബിന്ദു.വി.എസ്, സന്തോഷ് വിളപ്പില്‍ശാല, ശിശുപാല്‍, മീനാ കേളേശ്വരം, ഷിബി നിലമ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: