കൊച്ചി: മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ കുടുതല്‍ തെളിവുകള്‍ ലഭിക്കുന്നില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥനു അന്വേഷണം അവസാനിപ്പിക്കാമെന്ന് ഹൈക്കോടതി. കേസിലെ വിജിലന്‍സ് നടപടി നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാണി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി ഇങ്ങനെ പറഞ്ഞത്. വീണ്ടും അന്വേഷണം നടത്തി കൂടുതല്‍ തെളിവുകളോ വസ്തുതകളോ ഉണ്ടോയെന്നു പരിശോധിക്കണം.
നീതിയുടെ താല്പര്യത്തിനായി വാക്കാലുള്ളതോ, രേഖകളിലൂടെയുള്ളതോ ആയ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കണം. ഉദ്യോഗസ്ഥന് നല്കുന്ന റഫറല്‍ റിപ്പോര്‍ട്ടോ, അന്തിമ റിപ്പോര്‍ട്ടോ പരിഗണിച്ച് റിപ്പോര്‍ട്ട് തള്ളാനോ സ്വീകരിക്കാനോ വിചാരണ കോടതിക്ക് അധികാരം ഉണ്ട്. അന്വേഷണഉദ്യോഗസ്ഥന് എത്തിച്ചേരുന്ന നിലപാട് തന്നെ വിചാരണ കോടതി ജഡ്ജി സ്വീകരിക്കണമെന്നില്ല. കോടതിക്ക് ജുഡീഷ്യല്‍ അധികാരം പ്രയോഗിച്ച് റിപ്പോര്‍ട്ട് പരിശോധിച്ച് തീരുമാനം എടുക്കാമെന്നും ഉത്തരവില്‍ പറയുന്നു.
കേസ് ഈ മാസം 16നു വിജിലന്‍സ് കോടതി പരിഗണിക്കുമ്പോള്‍ ആ ഉത്തരവ് ചോദ്യം ചെയ്തു ഹര്‍ജിക്കാരനു കോടതിയെ സമീപിക്കുന്നതിനു തടസമില്ലെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
സുകേശനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തി വെയ്ക്കണമെന്നാവശ്യപ്പെട്ട് മാണി നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: