കുന്നത്തൂര്‍: ഷാപ്പില് കള്ളിനൊപ്പം ചേര്‍ക്കാന്‍ സൂക്ഷിച്ചിരുന്ന ഏഴര ലിറ്റര്‍ സ്പിരിറ്റ് പോലീസ് പിടികൂടി. പോരുവഴി ഇടയ്ക്കാട് പത്താം നമ്പര്‍ കള്ളുഷാപ്പില്‍ നിന്നാണ് സ്പിരിറ്റ് പിടിച്ചത്. ഷാപ്പിന്റെ അടുക്കള ഭാഗത്ത് കന്നാസില്‍ സൂക്ഷിച്ച നിലയിലാണ് സ്പിരിറ്റ് പിടിച്ചത്. ശൂരനാട് എസ്ഐ പ്രൈജുവിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഷാപ്പ് ജീവനക്കാരായ പോരുവഴി മണമേല്‍ സരസന്(40), അനൂപ് ഊവനില് മോഹനന്(47) എന്നിവരെ അറസ്റ്റ് ചെയ്തു. ഇതില്‍ സരസന് നേരത്തെ തന്നെ നിരവധി അബ്കാരി കേസുകളില്‍ പ്രതിയാണ്. പിടികൂടിയ സ്പിരിറ്റും പ്രതികളെയും എക്സൈസിന് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: