ന്യൂദല്‍ഹി: പാനമയിലെ ഇന്ത്യന്‍ കള്ളപ്പണ നിക്ഷേപകരെക്കുറിച്ച് പുറത്തുവന്ന രേഖകളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം.
ഇന്ന് രാവിലെ ഏഴര മണിക്ക് ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രി വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഏപ്രില്‍ നാലിനാണു പാനമയില്‍ ഇന്ത്യയിലെ പല പ്രമുഖര്‍ക്കും അനധികൃത നിക്ഷേപം ഉണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.
നേരത്തേ, ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പാനമ രേഖകള്‍ സംബന്ധിച്ചുള്ള അന്വേഷണത്തിന് ഒരു സംഘത്തെ നിയോഗിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്, ഫോറിന് ടാക്സ് ആന്‍ഡ് ടാക്സ് റിസര്‍ച്ച് ഡിവിഷന്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്റ്സ് യൂണിറ്റ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സംയുക്ത അന്വേഷണ സംഘമാണു രേഖകള്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.
അഞ്ചുദിവസത്തെ വിദേശ സന്ദര്‍ശനത്തിനുശേഷം തിരിച്ചെത്തിയ ഉടനെയാണു മോദി പാനമ വെളിപ്പെടുത്തലുകളില്‍ ഇടപെട്ടത്. ബെല്‍ജിയം-അമേരിക്ക-സൗദി അറേബ്യ പര്യടനത്തിനുശേഷം ഇന്നു പുലര്‍ച്ചെ 1.30നാണു മോദി ദല്‍ഹിയില്‍ തിരിച്ചെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: