തൊടുപുഴ: ഇടത്-വലത് മുന്നണികളെ പ്രചാരണത്തില്‍ പിന്നിലാക്കി തൊടുപുഴ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ തൊടുപുഴ നഗരത്തില്‍ നടത്തിയ പര്യടനം ആവേശകരമായി. രാവിലെ പത്തുമണിയോടെ ഗാന്ധിസ്ക്വയറിലെ ഗാന്ധിജിയുടെ പ്രതിമയിലും അമ്പലം ബൈപ്പാസിലെ കാര്‍ഗില്‍ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് തൊടുപുഴയിലെ എന്‍ഡിഎ ഓഫീസിന് മുന്നില്‍ നിന്നും റോഡ് ഷോ ആരംഭിച്ചത്. തൊടുപുഴയുടെ യുവതാരം…. മാറ്റത്തിന്റെ ശംഖൊലി മുഴക്കിക്കൊണ്ട്… ഇതാ ഈ വഴിത്താരയിലൂടെ തൊടുപുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ് പ്രവീണ്‍ ഈ വാഹനത്തിന് തൊട്ടുപിന്നലെ കടന്ന് വരുന്നു…. അനൗണ്‍സ് മെന്റ് വാഹനത്തിന് തൊട്ടുപിന്നാലെ വാദ്യമേളങ്ങളുടെയും നൂറ് കണക്കിന് എന്‍ഡിഎ പ്രവര്ത്തകര്ത്തകര്ക്കുമൊപ്പം പ്രവീണ്‍ തൊടുപുഴ നഗരത്തിലെ വ്യാപാരിസമൂഹത്തെയും മറ്റ് വോട്ടര്‍മാരെയും നേരില്‍കണ്ട് വോട്ട് ഉറപ്പുവരുത്തി. അമ്പലം ബൈപ്പാസ് വഴി മാര്‍ക്കറ്റില്‍ റോഡ്ഷോ എത്തിയപ്പോഴേയ്ക്കും ഒപ്പം കൂടുന്നവരുടെ എണ്ണം കൂടിക്കൂടി വന്നു. മാര്‍ക്കറ്റിലെ വ്യാപാരികളെ നേരില്‍കണ്ട് അനുഗ്രഹം വാങ്ങി പ്രൈവറ്റ് ബസ് സ്റ്റേഷനില്‍ എത്തി. ബസ് ജീവനക്കാരെയും യാത്രക്കാരെയും വ്യാപാരികളെയും കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. പിന്നീട് പാലാ റോഡിലൂടെ ഗാന്ധിസ്ക്വയറിലെത്തി വോട്ട് തേടി. നഗരം ചുറ്റി മൂന്ന് മണിയോടെ ബിഡിജെഎസ് നിയോജകമണ്ഡലം ഓഫീസിന് മുന്നില്‍ നഗരപര്യടനം അവസാനിപ്പിച്ചു. ഇരുമുന്നണികളും അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം കളിച്ച് ജനങ്ങളെ വഞ്ചിക്കുമ്പോഴാണ് നേരിന്റെ വിശുദ്ധിയുമായി പ്രവീണ്‍ പര്യടനത്തില്‍ മുന്നേറുന്നത്. ബിജെപി ജില്ല ജനറല്‍ സെക്രട്ടറി കെ.എസ് അജി, ജില്ല സെക്രട്ടറി പി. ആര് വിനോദ്, നിയോജമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന്, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി എസ്
. പത്മഭൂഷണ്‍, ബിഡിജെഎസ് നേതാക്കളായ ജയേഷ്, സന്തോഷ്, ഡി. ബോസ് എന്നിവര്‍ നേതൃത്വം നല്കി. ഇന്ന് വിവിധ പഞ്ചായത്തുകളില്‍ എന്‍ഡിഎ കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഒന്നാം ഘട്ടത്തില്‍ തന്നെ റോഡ് ഷോ സംഘടിപ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന പി.ജെ ജോസഫും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ള അഡ്വ. റോയി വാരിക്കാട്ടും പരസ്യ പ്രചരണത്തിലേക്ക് കടന്നിട്ടില്ല. അഡ്വ. പ്രവീണ്‍ രണ്ടാഴ്ചയായി മണ്ഡലത്തിലെ പ്രധാന വോട്ടര്‍മാരെ കണ്ട് തീര്‍ത്താണ് പരസ്യ പ്രചാരണത്തിലേക്ക് കടന്നിരിക്കുന്നത്. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി അത്ഭുതം സൃഷ്ടിക്കുമെന്ന് പ്രചാരണം സോഷ്യല്‍ മീഡിയിയില്‍ ശക്തമാണ്. ഇത് മുന്നണികളെ കുറച്ചൊന്നുമല്ല വിയര്‍പ്പിക്കുന്നത്. 15ന് നടക്കുന്ന എന്‍ഡിഎ കണ്വെന്ഷന് ചരിത്രമാക്കാനാണ് നീക്കം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: