തൊടുപുഴ: ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വേനല്‍ ചൂടിന് ആശ്വാസമായി. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന തൊടുപുഴയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇടവിട്ട് പെയ്ത മഴ കൂടുതല്‍ ആശ്വാസം പകര്‍ന്നത്. വ്യാഴാഴ്ച രാത്രിയില്‍ ആരംഭിച്ച മഴ ഏറെ നേരം നീണ്ട് നിന്നിരുന്നെങ്കില്ലും ശക്തി തീരെ കുറവായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം ശക്തമായ മഴയാണ് തൊടുപുഴ നഗരം ഒഴു കെയുള്ള പ്രാന്തപ്രദേശങ്ങളില്‍ അനുഭവപ്പെട്ടത്. രാത്രി ആരംഭിച്ച മഴ ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. ഇടിയോടു കൂടിയ മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ചെറുതോണി, ആനവിലാസം, രാജാക്കാട്, കമ്പംമെട്ട്, പെരുവന്താനം, ഏലപ്പാറ, ശാന്തമ്പാറ, വണ്ടന്മേട്, വണ്ണപ്പുറം, മൂലമറ്റം എന്നിവിടങ്ങളിലാണ് മഴ പെയ്തത്. ഇവിടങ്ങളിലെല്ലാം ശക്തമായ മഴയല്ല രേഖപ്പെടുത്തിയതെങ്കിലും മണിക്കൂറുകള്‍ നീണ്ടു നിന്നു. മഴ എത്തിയതോടെ ഇന്നലെ തൊടുപുഴയില്‍ പോലും കാലാവസ്ഥയില്‍ വന്‍ മാറ്റമാണ് അനുഭവപ്പെട്ടത്. ജില്ലയിലെ ഇന്നലത്തെ ഉയര്‍ന്ന ചൂട് 27 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ ചൂട് 19 ഡിഗ്രിയുമാണ്. തൊടുപുഴയില്‍ ഇത് യഥാക്രമം 31 ഉം 24 ഉം ആണ്. വെള്ളിയാഴ്ച ഇത് 34 ഉം 27 ഉം ആയിരുന്നു. 3 ഡിഗ്രിയോളം കുറവാണ് തൊടുപുഴയില്‍ ഇന്നലെ രേഖപ്പെടുത്തിയത്.മേഘാവൃതമായ ആകാശവും ചൂട് വര്‍ദ്ധിക്കാതിരിക്കാന്‍ കാരണമായി.ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന പാലക്കാടും കാസര്‍ഗോഡും ഒഴികെ മറ്റെല്ലാ ജില്ലകളിലും ചെറിയ തോതില്‍ മഴ പെയ്തു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലവസ്ഥ അധികൃതര്‍ നല്കുന്ന സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: