കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷനില്‍പ്പെട്ട പള്ളിക്കുന്ന് അംബികാ റോഡില്‍ വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണം പുന:സ്ഥാപിച്ചു. ജലവിതരണം മുടങ്ങിയത് ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകയും കഴിഞ്ഞ മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന ഒ.കെ.വിജയലക്ഷ്മി ജില്ലാ കലക്ടര്‍, കോര്പറേഷന് മേയര്‍, കോര്പറേഷന് സെക്രട്ടറി, ജലസേചന വകുപ്പ് എഞ്ചിനിയര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. പരാതി യില്‍ അടിയന്തിര പരിഹാരം കാണണമെന്ന് കലക്ടര്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കി.ഇതിന്റെ അടിസ്ഥാനത്തിലാണ് പൈപ്പിന്റെ അറ്റകുറ്റപ്പണി നടത്തി ശുദ്ധജല വിതരണം പുന:സ്ഥാപിച്ചത്. പള്ളിക്കുന്നിലെ വാട്ടര്‍ ടാങ്ക് താരതമ്യേന ചെറുതാണെന്നും അതില്‍ നിന്നും പലസ്ഥലങ്ങളിലേക്കും ജലം വിതരണം ചെയ്യുന്നത് കൊണ്ട് എല്ലാ ദിവസവും വിതരണം സാധ്യമല്ലെന്നന്നുമാണ് വാട്ടര്‍ അതോറിറ്റി അധികൃതപറഞ്ഞിരുന്നത്. എന്നാല്‍ ചില ഉന്നതന്മാര് താമസിക്കുന്ന സ്ഥലങ്ങളില്‍ മുടങ്ങാതെ ജലവിതരണം നടത്തുന്ന ഇരട്ടത്താപ്പാണ് വാട്ടര്‍അതോറിട്ടി കാണിക്കുന്നതെന്ന് പരാതിക്കാരി ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ പ്രദേശത്ത് മുടങ്ങാതെ ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: