തലശ്ശേരി: ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കാലത്ത് 10.30 ന് തലശ്ശേരിയില്‍ സംസാരിക്കും. ബിജെപി ആരാധ്യനായ നേതാവിനെ സ്വീകരിക്കാന്‍ നാടും നഗരവും ഒരുങ്ങി. ഇന്ന് രാവിലെ 10 മണിക്ക് തലശ്ശേരി സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന അമിത് ഷാ ആദ്യം വീരബലിദാനിയായ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജിന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് ബലിദാനികളുടെ വീരസ്മരണ നിലനില്‍ക്കുന്ന തലശ്ശേരി നഗരത്തിലെത്തിച്ചേരും. അവിടെ പുതിയ ബസ് സ്റ്റാന്റിലുള്ള ഓപ്പണ്‍ സ്റ്റേജില്‍ മറ്റ് ബലിദാനികളുടെ ബന്ധുക്കളെയും സിപിഎം അക്രമത്തിന് ഇരയായവരെയും സമാശ്വസിപ്പിക്കും. തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തുന്ന പതിനായങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ബിജെപിയുടെ സാരഥിയെ കാണുവാനും അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കുവാനും ജിജ്ഞാസാഭരിതരായി കാത്തിരിക്കുകയാണ് ജില്ലയിലെ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും. ഇതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി തങ്ങളുടെ നേതാവിനെ സ്വീകരിക്കാനുള്ള അശ്രാന്ത പരിശ്രമം നടത്തിവരികയാണ് തലശ്ശേരിയിലെ പ്രവര്‍ത്തകര്‍. തലശ്ശേരി നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത ജനസഞ്ചയം ബലിദാനികളുടെ മണ്ണില്‍ ഇന്ന് രാവിലെ എത്തിച്ചേരും. ഇതിനായി കൊടിതോരണങ്ങളാല്‍ നഗരം വര്‍ണാഭമാക്കി മാറ്റിയിരിക്കുകയാണ്. അമിത് ഷാക്കൊപ്പം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദ, സ്കില്‍ ഡവലപ്മെന്റ് മന്ത്രി രാജീവ് പ്രതാപ് റൂഡി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: