ബ്രസല്‍സ്: പാരീസ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരകന്‍ ബ്രസല്‍സില്‍ അറസ്റ്റില്‍. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന് മുഹമ്മദ് അബ്രിനിയിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ഔദ്യോഗിക വൃത്തങ്ങളാണ് അറിയിച്ചത്. കഴിഞ്ഞ മാസം ബ്രസല്‍സിലുണ്ടായ ഭീകരാക്രമണത്തിലും ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് കരുതുന്നത്. നവംബര്‍ 13ന് പാരീസിലെ ഭീകരാക്രമണത്തില്‍ 132 പേരും മാര്‍ച്ച് 22ന് ബ്രസല്‍സില്‍ 32 പേരുമാണ് കൊല്ലപ്പെട്ടത്.
ബ്രസല്‍സ് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളില്‍ തൊപ്പി ധരിച്ച ഭീകരനെ കണ്ടെത്തിയിരുന്നു അത് ഇയാളാണെന്നാണ് സംശയിക്കുന്നത്. മൊറോക്കോ വംശജനായ ബ്രസല്‍സ് സ്വദേശിയാണ് മുഹമ്മദ് അബ്രിനി. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്കൊപ്പം രണ്ടുപേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പാരീസ് ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ അറസ്റ്റിലായ സലാ അബ്ദെസലാമിനൊപ്പം പാരീസ് ആക്രമണത്തിന് രണ്ട് ദിവസം മുമ്പ് അബ്രിനി ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്കു പാത്രമായ ബെല്‍ജിയം സുരക്ഷാ സര്‍വീസിന് ഈ അറസ്റ്റ് ആശ്വാസമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: