സിയോള്‍: പുതിയ ദീര്‍ഘദൂര മിസൈല്‍ എഞ്ചിന് വിജയകരമായി പരീക്ഷിച്ചതായി ഉത്തരകൊറിയ. അമേരിക്കന്‍ ഭൂഖണ്ഡം വരെയെത്താന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ എഞ്ചിനാണ് പടിഞ്ഞാറന്‍ തുറമുഖ തീരത്ത് പരീക്ഷിച്ചതെന്ന് കൊറിയന്‍ വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി.
ഉത്തര കൊറിയന്‍ പ്രസിസന്റ് കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലായിരുന്നു പരീക്ഷണം.
കഴിഞ്ഞ മാസവും ഉത്തരകൊറിയ റോഡ് മൊബൈല്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയിരുന്നു. യുഎന്നിന്റെയും ലോകരാജ്യങ്ങളുടേയും എതിര്‍പ്പിനെ മറികടന്നാണ് ഹൈഡ്രജന്‍ ബോംബ് അടക്കമുള്ളവയുടെ പരീക്ഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: