പാലാ: ബാര്‍കോഴ കേസില്‍ ഹൈക്കോടതി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും മാണിയുടെ വാദഗതികള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് കണ്ട് വിജലന്‍സ് കോടതി നടപടി സ്റ്റേ ചെയ്യണമെന്ന മാണിയുടെ ആവശ്യം ഹൈക്കോടതി തള്ളുകയും ചെയ്ത സാഹചര്യത്തില്‍ മുന്‍ നിയമവകുപപ്പ് മന്ത്രികൂടിയായ കെ.എം.മാണി ജനഹിതവുമനുസരിച്ച് വരുന്ന നിയമസഭാ മത്സരരംഗത്തുനിന്ന് മാറി നില്‍ക്കണമെന്ന് എന്‍ഡിഎ പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ആദ്യം ബാര്‍കോഴ വിഷയത്തില്‍ പരാതിയും വെളിപ്പെടുത്തലുകളും ഉണ്ടായപ്പോള്‍ അത് രാഷ്ട്രീയ പ്രേരിതമാണെന്നും കോടതി ഇടപെട്ട് പരാമര്‍ശങ്ങള്‍ ഉണ്ടായപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും, കോടതി പരാമര്‍ശത്തെത്തുടര്‍ന്ന് രാജിവയ്ക്കേണ്ടി വന്നപ്പോള്‍ ജനകീയ കോടതിയില്‍ സത്യം തെളിയുമെന്ന് പറഞ്ഞ മാണി ഹൈക്കോടതിയുടെ പുതിയ നടപടിയെക്കുറിച്ച് നിലപാട് വ്യക്തമാക്കണം. 50വര്‍ഷം ഭരിച്ചെന്നും ജയിച്ചെന്നും മേനിപറയുന്ന മാണി നാട് വികസിപ്പിച്ചതിനേക്കാള്‍ കുടുംബമാണ് വികസിപ്പിച്ചത് എന്ന യാഥാര്‍ത്ഥ്യം വൈകിയാണെങ്കിലും പാലായിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. യുഡിഎഫിന്റേത് അഴിമതി ഭരണമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.
കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്വന്തം ചിഹ്നത്തില്‍ മത്സരിക്കാന്‍ പോലും ആത്മവിശ്വസമില്ലാതിരുന്ന ഇടതുപക്ഷത്തിന്റെ വിശ്വാസ്യത നഷ്ടമായി. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങളുടെ ശക്തിയായി മാറാന്‍ എന്‍ഡിഎ സഖ്യത്തിനേ കഴിയൂ എന്ന് ജനങ്ങള്‍ക്ക് ബോധ്യമായതായി നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പ്രൊഫ. ബി.വിജയകുമാര്‍, മോഹനന് പനയ്ക്കല്‍, അനില്‍നാഥ്, സജി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: