പാലാ: ജനഹിതമറിഞ്ഞ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാന്‍ ബിജെപി സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും നടത്തുന്ന എന്റെ കേരളം പരിപാടിയുടെ ഭാഗമായി പാലായില്‍ നടന്ന തത്സമയ വീഡിയോ കോണ്‍ഫറന്‍സിംഗ് ശ്രദ്ധേയമായി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനുമായി മണ്ഡലങ്ങളിലെ വികസന പ്രശ്നങ്ങളും കാഴ്ചപ്പാടുകളും സംബന്ധിച്ച ആശയസംവാദമാായിരുന്നു ഇത്. കഴിഞ്ഞ ദിവസം ളാലം പാലം കവലയില്‍ വൈകിട്ട് നടന്ന പരിപാടി ബിജെപി സംസ്ഥാന സമിതിയംഗം പ്രൊഫ.ബി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ആരോഗ്യ മേഖകളില്‍ സര്‍ക്കാരിന്റെ പരിഗണന വേണ്ടത്ര ലഭിക്കാത്ത മണ്ഡലമാണ് പാലാ എന്ന് അദ്ദേഹം പറഞ്ഞു. വിദ്യാസമ്പന്നരായ യുവാക്കള്‍ ഏറ്റവും കൂടുതല്‍ ഉള്ള പ്രദേശമായിരുന്നിട്ടും യുവാക്കള്‍ക്ക് തൊഴില്‍ നല്കുന്ന സംരംഭങ്ങളും സ്ഥാപനങ്ങളും ഇവിടെയില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേനല്‍ക്കാലത്ത് നദികളിലെ മലനീകരണവും ശുദ്ധജലക്ഷാമവും പരിഹരിക്കാന്‍ നടപടി വേണമെന്നായിരുന്നു പാലാ നഗരസഭാംഗവും എന്‍ഡിഎ നിയോജകമണ്ഡലം കണ്‍വീനറുമായ ബിനു പുളിക്കക്കണ്ടത്തിന്റെ ആവശ്യം. റബ്ബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണമെന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗം എസ്.സോമശേഖരന്‍ ആവശ്യപ്പെട്ടു. ലക്ഷംവീട് കോളനികളുടെ ശോച്യാവസ്ഥ, സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങള്‍, ആരോഗ്യനയരൂപീകരണം എന്നീ വിഷയങ്ങളില്‍ ബി.സുരേഷ് ഏഴാച്ചേരി, ബി. വിനയകുമാര്‍ ഐങ്കൊമ്പ്, ബിമല്‍ വിജയനാഥ് പാലാ, ഹരികൃഷ്ണന് ഏഴാച്ചേരി എന്നിവരുടെ ആശയങ്ങള്‍ പങ്കുവച്ചു. ബിജെപി കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് പി.ജി.ബിജുകുമാര്‍ പരിപാടി ഏകോപിപ്പിച്ചു. ബിജെപി നേതാക്കളായ എന്‍.കെ.ശശികുമാര്‍, മോഹനന് പനയ്ക്കല്‍, രഞ്ജിത്ത് ജി.അനില്‍നാഥ്, ബാലകൃഷ്ണന് തലപ്പലം, ശുഭസുന്ദര്‍രാജ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: