കോഴിക്കോട്: കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി. അബു അഭിനവ ജിന്നയാവാന് ശ്രമിക്കുകയാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ബേപ്പൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ആദം മുല്സിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ അബു പ്രസംഗിച്ചത് ജിന്നയുടെ ഭാഷയിലാണ്. മുസ്ലീം മേയറും മുസ്ലീം എംഎല്‍എയും ഉണ്ടാകണമെന്ന അഭിപ്രായം പ്രകടിപ്പിക്കുക വഴി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് നേതാവ് വിവാദപരാമര്‍ശം നടത്തിയിരിക്കുന്നതെന്നത് അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
പതിറ്റാണ്ടുകളായി യുഡിഎഫ് നേതാക്കള്‍ മതേതരത്വത്തിന്റെ മറവില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഒളിയജണ്ടകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വികസന മുരടിപ്പും ജനങ്ങളുടെ ജീവിത ദുരിതങ്ങളും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാതെ തെരഞ്ഞെടുപ്പിനെ വര്‍ഗ്ഗീയവല്‍ക്കരിക്കുകയാണ് യുഡിഎഫ് ചെയ്തിരിക്കുന്നത്. ഇതില്‍ നിലപാട് വ്യക്തമാക്കാതെ ഒളിച്ചുകളിക്കുകയാണ് സിപിഎമ്മും. കോഴിക്കോട് ജില്ലാ ഇടതുപക്ഷ ജനാധിപത്യമുന്നണി പുറത്തിറക്കിയ ലഘുലേഖയിലും വര്‍ഗ്ഗീയവികാരം ആളിക്കത്തിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
മാറാട് കൂട്ടക്കൊലയ്ക്ക് ശേഷം ഈ പ്രദേശം ഉള്‍പ്പെടുന്ന ബേപ്പൂര്‍ മണ്ഡലം സാമാന്യനില കൈവരിച്ചുവരികയാണ്. കൂട്ടക്കൊല ഏല്‍പ്പിച്ച മുറിവ് ഉണക്കുന്നതിന് പകരം വിഭാഗീയതയും വര്‍ഗ്ഗീയ ധ്രുവീകരണവും ആഴത്തിലാക്കാനാണ് ഇരു മുന്നണികളും ശ്രമിക്കുന്നത്.
അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിച്ച് സമാധാനഭംഗം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ കേരളത്തിലെ പൊതു സമൂഹം കരുതിയിരിക്കണം. കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്റെ ഈ നിലപാടിനെ കുറിച്ച് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും അഭിപ്രായം വ്യക്തമാക്കണം.
ഡിസിസി പ്രസിഡണ്ടിന്റെ വിവാദ പ്രസ്താവനയില്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പോലീസിലും ജില്ലാ ഭരണാധികാരിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി ബേപ്പൂര്‍ മണ്ഡലം നേതാക്കളായ കെ.പി. വേലായുധന്, എ. സിദ്ധാര്ത്ഥന്, നാരങ്ങയില്‍ ശശിധരന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: