പാപ്പിനിശ്ശേരി: അരോളിയിലെ ബിജെപി പ്രവത്തകന് സുജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്ന് സിപിഎമ്മുകാരെ കോടതി റിമാന്റ് ചെയ്തു. കീച്ചേരി സ്വദേശി ജക്സണ്‍(20), അരോളി സ്വദേശി കെ.നിധിന് (21), ആനന്ദ് മോഹന്‍(20) എന്നിവരെയാണ് ഇന്നലെ വളപട്ടണം സിഐ ശ്രീജിത്, എസ്ഐ ശ്രീജിത്ത് കൊടേരി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫിബ്രുവരി 15 നാ രാത്രിയാണ് രക്ഷിതാക്കളുടെ മുന്നിലിട്ട് സിപിഎം സംഘം സുജിത്തിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
കേസില്‍ ഇതുവരെ 15 സിപിഎമ്മുകാര്‍ പിടിയിലായിട്ടുണ്ട്. ഇവരെല്ലാം ഇപ്പോഴും റിമാന്റില്‍ കഴിയുകയാണ്. റിമാന്റ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ ഇത്രയും കാലം ഒളിവിലായിരുന്നു. കൊലപാതകത്തില്‍ ഇരുപതോളം പേര് ഉള്ളതായാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ഇതോടെ സുജിത്ത് വധവുമായി ബന്ധപ്പെട്ട് 18 പേര് പിടിയിലായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: