തൊടുപുഴ: മണക്കാട് പഞ്ചായത്തിലെ പുതുപ്പരിയാരത്ത് ജനവാസ കേന്ദ്രത്തില്‍ ജനരോഷം കണക്കിലെടുക്കാതെ നിര്‍മ്മിക്കുന്ന ടാര്‍മിക്സിംഗ് പ്ലാന്റിന് സമീപം അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നു. പഞ്ചായത്ത് അധികൃതര്‍ ഈ കെട്ടിട നിര്‍മ്മാണത്തിനെ അനുകൂലിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
ഒരു മാസം മുന്‍പ് ദുരൂഹമായ ഇടപാടിലൂടെ പ്ലാന്റ്ഉടമ പഞ്ചായത്തില്‍ നിന്നും പ്ലാന്റ് സ്ഥാപിക്കാനുള്ള അനുമതി വാങ്ങിയിരുന്നു. സംഭവം വിവാദമായതോടെ പഞ്ചായത്ത് ഉരുണ്ടുകളിച്ചു. ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേവാങ്ങിയാണ് ടാര്‍പ്ലാന്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്. നിരവധിയാളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പുതുപ്പരിയാരത്തെ പ്ലാന്റിനെതിരെ സമരം ശക്തമാണ്.
ജനദ്രോഹം നടത്താന്‍ കളമൊരുക്കിയത് സിപിഎം നേതൃത്വം നല്കുന്ന പഞ്ചായത്ത് ഭരണ സമിതിയാണ് എന്ന ആക്ഷേപം നിലനില്‍ക്കുകയാണ്. പ്ലാന്റിന്റെ നിര്‍മ്മാണം മുന്നോട്ടുപോയാല്‍ തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നതുള്‍പ്പെടെയുള്ള തീരുമാനത്തിലേക്ക് ജനങ്ങള്‍ എത്തും. ഇത് ഇരുമുന്നണികള്‍ക്കും തലവേദന സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: