വിളപ്പില്‍: ചരിത്രസമരത്തിന്റെ വിജയശില്‍പ്പികളെ ചേര്‍ത്തുപിടിച്ച് വിളപ്പിലിലെ സമരഭൂമിയിലൂടെ വീണ്ടും കൃഷ്ണദാസ് നടന്നുനീങ്ങി. ചെറുത്തുനില്‍പ്പിന്റെ മനുഷ്യമതില്‍ തീര്‍ത്ത സഹനസമരത്തിന്റെ നാള്‍വഴികളില്‍ പലവട്ടം വിളപ്പില്‍ ജനതയ്ക്ക് പിന്തുണയുമായി എത്തിയ നേതാവായിരുന്നു പി.കെ. കൃഷ്ണദാസ്.
ആദ്യ ഘട്ടത്തില്‍ രാഷ്ട്രീയ നേതാക്കളില്‍ പലരും വിളപ്പില്‍ശാല ചവര്‍ ഫാക്ടറി സമരത്തിന് അയിത്തം കല്‍പ്പിച്ച് മാറി നിന്നിരുന്നു. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശ പോരാട്ടത്തിന് ഒപ്പമാണ് താനും പ്രസ്ഥാനവുമെന്ന് അന്ന് പ്രഖ്യാപിച്ച കൃഷ്ണദാസിന്റെ ചങ്കൂറ്റത്തെ ഇന്നും വിളപ്പില്‍ ജനത മറന്നിട്ടില്ല. ധീര സമരത്തിന്റെ ഓര്‍മ്മകള്‍ പേറുന്ന പേയാട് കവലയില്‍ കൃഷ്ണദാസ് എത്തിയപ്പോള്‍ പരിചയം പുതുക്കാനെത്തിയവരില് ഏറെയും പഴയ സമരഭടന്മാരായിരുന്നു. തെരുവോരങ്ങളില്‍ അന്തിയുറങ്ങി ഭരണകൂട ഭീകരതയ്ക്കെതിരെ ഒരു നാട് ഒന്നടങ്കം സമരം ചെയ്തപ്പോള്‍ ഒപ്പം നിന്ന വലിയ മനുഷ്യനാണ് അവര്‍ക്ക് പി.കെ. കൃഷ്ണദാസ്.
വിളപ്പില്‍ സമരത്തിന്റെ നായകത്വം വഹിച്ച സി.എസ്. അനില്‍, പേയാട് വേണുഗോപാല്‍, വള്ളിമംഗലം ചന്ദ്രന്, പേയാട് കാര്ത്തികേയന്, ചെന്തില്‍കുമാര്‍, വന്ദനാ വിജയന് തുടങ്ങിയവരെല്ലാം പി.കെയ്ക്ക് ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മാറനല്ലൂര്‍ പഞ്ചായത്തിലെ കീ വോട്ടര്‍മാരെ കണ്ടുകൊണ്ടാണ് കൃഷ്ണദാസ് പര്യടനം ആരംഭിച്ചത്. തുടര്‍ന്ന് വലിയറത്തല തമ്പുരാന് ക്ഷേത്രത്തില്‍ നടന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാലോടെ വിളപ്പില്‍ പഞ്ചായത്തിലെ പ്രധാന കവലകളില്‍ പര്യടനം നടത്തി. പര്യടനത്തിനു ശേഷം കാട്ടാക്കടയില്‍ നടന്ന എന്‍ഡിഎയുടെ യോഗത്തിലും കൃഷ്ണദാസ് പങ്കെടുത്തു.
ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് ജി. രാധാകൃഷ്ണന് നായര്‍, വിളവൂര്‍ക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിളവൂര്‍ക്കല്‍ ഉണ്ണി, വിളപ്പില്‍ശാല ശ്രീകുമാര്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: