മുംബൈ: ഐപിഎല്‍ മത്സരങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്ന് മാറ്റിയാല്‍ സംസ്ഥാനത്തിന് 100 കോടിയുടെ നഷ്ടമുണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍. ഐപിഎല്‍ മത്സരങ്ങള്‍ക്ക് വെള്ളം നല്കാന് സംസ്ഥാനത്തിനു കഴിയില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞതിനു പിന്നാലെയാണ് ഠാക്കൂറിന്റെ പ്രസ്താവന. മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ പ്രശ്നമില്ലെന്നും ഫഡ്നാവിസ് പറഞ്ഞിരുന്നു.
കഴിഞ്ഞവര്‍ഷത്തെ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഥാക്കൂര്‍ നഷ്ടം കണക്കിലെടുത്തത്. സംസ്ഥാനം കടുത്ത വരള്‍ച്ച നേരിടുമ്പോള്‍ മൈതാനവും പിച്ചും നനയ്ക്കുന്നതിനായി വെള്ളം ഉപയോഗിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍ ഐപിഎല്‍ വഴി ലഭിക്കുന്ന തുകയുപയോഗിച്ച് ക്ഷാമത്തിനെതിരേയും ദുരന്തബാധിതര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് അനുരാഗ് താക്കൂറിന്റെ അഭിപ്രായം. മുംബൈ, പൂനെ, നാഗ്പൂര്‍ എന്നിവിടങ്ങളിലായി 18 മത്സരങ്ങള്‍ക്കാണ് മഹാരാഷ്ട്ര ആതിഥേയം വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: