ന്യൂദല്‍ഹി: വെടിക്കെട്ട് അപകടം നടന്ന കൊല്ലം പുറ്റിംഗല്‍ ദേവീക്ഷേത്ര പരിസരം സന്ദര്‍ശിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്ത് എത്തി. പ്രധാനമന്ത്രിക്കൊപ്പം 15 അംഗ മെഡിക്കല്‍ സംഘവുമുണ്ട്.
ദല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയും സഫ്ദര്‍ജംഗ് ആശുപത്രിയിലെയും വിദഗ്ദ്ധ ഡോക്ടര്‍മാരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. പൊള്ളല്‍ ചികിത്സയ്ക്ക് പ്രത്യേക പരിശീലനം നേടിയവരാണിവര്‍.
പ്രത്യേക വിമാനത്തില്‍ ഉച്ചയ്ക്ക് 2.20നാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. തിരുവനന്തപുരത്തെത്തിയ മോദിയെ ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. അവിടെനിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കൊല്ലത്ത് എത്തി.
കൊല്ലത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ കേരളത്തിന് ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി അറിയിക്കും. അപകടം ഉണ്ടായ ഉടന്‍ തന്നെ രാവിലെ പ്രധാനമന്ത്രി ക്യാബിനറ്റ് സെക്രട്ടറി പ്രദീപ് സിന്‍ഹയെ വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ ആരായാന്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ദുരന്തനിവാരണ സേന മേധാവി ഉള്‍പ്പടെയുള്ളവരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
നാവിക സേനയുടെ രണ്ട് ഡോണിയര്‍ വിമാനവും മൂന്ന് കപ്പലുകളും സൈന്യം അയച്ചിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ ഒരു കപ്പലും ഒരു ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുത്തു. കര്‍ണാടക സര്‍ക്കാരും പ്രത്യേക സംഘത്തെ കൊല്ലത്തേയ്ക്ക് അയച്ചിട്ടുണ്ട്.
I will be reaching Kerala soon to take stock of the situation arising due to the unfortunate fire tragedy in Kollam.
— Narendra Modi (@narendramodi) April 10, 2016
പ്രതികരിക്കാൻ ഇവിടെ എഴുതുക: