തുറവൂര്‍(ആലപ്പുഴ): ദേശീയ പാതയില്‍ മൂന്ന് വാഹനങ്ങള്‍ തമ്മിലിടിച്ച് ആറുപേര്‍ക്ക് പരിക്ക്. നാലു പേരുടെ നില ഗുരുതരം. ആലപ്പുഴ ഭാഗത്തു നിന്ന് കക്കൂസ് മാലിന്യം കയറ്റി അമിത വേഗത്തില്‍ വന്ന ടാങ്കര്‍ മിനി ലോറിക്കു പിന്നിലിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റിയ മിനിലോറി ഡിവൈഡര്‍ മറികടന്ന് എതിര്‍ദിശയിലേക്ക് വന്ന കാറിലിടിക്കുകയായിരുന്നു.
കാര്‍യാത്രികരായ പത്തനംതിട്ട മല്ലപ്പള്ളി കുറമറ്റം കോട്ടയ്ക്കല്‍ വില്ല കെ.എം. മത്തായി (75), ഭാര്യ ജയ (65) തമിഴ്നാട് സ്വദേശികളായ മിനിലോറി ഡ്രൈവര്‍ നാഗപ്പന്, ക്ലീനര്‍ വെങ്കിടേശ് എന്നിവരെ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവറയേും ക്ലീനറേയും കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെ താലൂക്കാശുപത്രിക്ക് വടക്കുഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ പുറത്തേയ്ക്ക് തെറിച്ചുവീണ മത്തായിയെയും ഭാര്യയേയും താലൂക്കാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കി ആലപ്പുഴ മെഡിക്കല്‍ കോളജാശുപത്രിയിലോക്ക് മാറ്റുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ കാറും മിനി ലോറിയും പൂര്‍ണ്ണമായി തകര്‍ന്നു. ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: