കൊല്ലം: വെടിക്കെട്ട് ദുരന്തം നടന്ന പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മത്സരകമ്പം കാണാനെത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാനെത്തിയ പോലീസുകാരനും മരണത്തിന് കീഴടങ്ങി.
കൊല്ലം എആര്‍ ക്യാമ്പിലെ പോലീസുകാരനായ കൊല്ലം വെള്ളിമണ്‍ വെസ്റ്റ് ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ചിന് സമീപം സജിഭവനില്‍ സജി സെബാസ്റ്റിയന്(45) ആണ് മരിച്ചത്. 16 വര്‍ഷമായി പോലീസില്‍ സേവനം അനുഷ്ഠിക്കുന്ന സജി ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ഉത്സവത്തിന്റെ ഭാഗമായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ എത്തിയത്്. മത്സരകമ്പം നടക്കുന്ന സ്ഥലത്തെ ജനകൂട്ടത്തെ നിയന്ത്രിക്കുന്ന ചുമതലയായിരുന്നു ഇദ്ദേഹത്തിനുണ്്ടായിരുന്നത്. ഇതിനിടയിലുണ്്ടായ സ്ഫോടനത്തിലാണ് സജി മരിച്ചത്.
ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുവായ ഫാ. ജോസഫ് ജോണാണ് തിരിച്ചറിഞ്ഞത്. രണ്്ട് മാസം മുന്‍പാണ് സജി പുതിയ വീട്ടില്‍ താമസം ആരംഭിച്ചത്. കുണ്്ടറ നാന്തിരിക്കല്‍ ട്രിനിറ്റിലൈസം സെന്‍ട്രല്‍ സ്കൂളിലെ അധ്യാപിക ഷെറിനാണ് ഭാര്യ. മെറിന്, ലിജിയ എന്നിവര്‍ മക്കളാണ് പരേതനായ സെബാസ്റ്റ്യന്‍ ജൂലിയ ദമ്പതികളുടെ മകനാണ് സജി.
ജില്ലാ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: