കൊല്ലം: വെടിക്കെട്ട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗുരുതരമായി പരിക്കേറ്റവര്ക്ക രണ്ട് ലക്ഷം രൂപയും ഗുരുമല്ലാത്ത പരിക്കുകള്‍ ഉള്ളവര്‍ക്ക് 5000രൂപയും സഹായവും നല്‍കും.
അപകടത്തില്‍ പരിക്കേറ്റ് ആശുപത്രികളില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം മന്ത്രിസഭായോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അന്വേഷണത്തിന് എഡിജി പി അനന്തകൃഷ്ണന് നേതൃത്വം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉത്സവങ്ങളുടെ വെടിക്കെട്ടിനുള്ള നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുകയും ചട്ടങ്ങളില്‍ ഭേദഗതികള്‍ നടത്തുകയും പുതിയ നിബന്ധനകള്‍ കൊണ്ടുവരികയും ചെയ്യുമെന്നും മത്സരകമ്പം നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പോലീസുകാരെയും ഫയര്‍ഫോഴ്സിനേയും അദ്ദേഹം അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: