ന്യൂദല്‍ഹി: കൊല്ലം വെടിക്കെട്ടപകടത്തില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജിയും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയും അനുശോചനം രേഖപ്പെടുത്തി. പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ രാവിലെയുണ്ടായ ദുരന്തം നടുക്കുന്നതാണെന്ന് രാഷ്ട്രപതി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരും മറ്റ് ഏജന്‍സികളും പരമാവധി സഹായം ദുരന്തബാധിതര്‍ക്ക് എത്തിക്കുമെന്ന് വിശ്വസിക്കുന്നു. ഏറ്റവും മികച്ച മെഡിക്കല്‍ പരിചരണം പരിക്കേറ്റവര്‍ക്ക് ലഭ്യമാക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേരുന്നതായും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.
കൊല്ലം ദുരന്തത്തില്‍ ഉപരാഷ്ട്രപതി അഗാധമായ ദുഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ച ഹമീദ് അന്‍സാരി പരിക്കേറ്റവര്‍ക്ക് എത്രയും പെട്ടെന്ന് സുഖകരമാകട്ടെയെന്നും നേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: