ആലപ്പുഴ: ഇന്നത്തെ എഴുത്തുകാര്‍ പൊതുസമൂഹത്തിന്റെ വിചാരവികാരങ്ങളില്‍ നിന്ന് അകല്‍ച്ച പാലിക്കുകയാണെന്നും അവര്‍ തകഴിയുടെ കാലഘട്ടത്തിലെ എഴുത്തുകാരുടെ ദര്‍ശനങ്ങള്‍ കൂടുതല്‍ പഠിക്കണമെന്നും നോവലിസ്റ്റ് ബെന്യാമിന് പറഞ്ഞു.
സാംസ്കാരിക വകുപ്പും തകഴി സ്മാരകസമിതിയും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പുമായി സഹകരിച്ച് ശങ്കരമംഗലത്ത് സംഘടിപ്പിക്കുന്ന തകഴി സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരന്റെ ജീവിതഭാഷയും വ്യാകരണവുമാണ് തകഴി തന്റെ കൃതികളിലൂടെ മലയാളികളെ പഠിപ്പിച്ചത്. തൊട്ടുകൂടായ്മക്കെതിരെ സമരം ചെയ്ത മലയാളി കറുത്തവനെ തൊട്ടാല്‍ സോപ്പുപയോഗിച്ച് കുളിക്കണമെന്ന പരസ്യം ആസ്വദിക്കുന്നു. ഇത്തരം നിഷ്പക്ഷത ഭയപ്പെടുത്തുന്നതാണെന്നും ബെന്യാമിന് പറഞ്ഞു.
ഡോ. നെടുമുടി ഹരികുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. അമ്പലപ്പുഴ ഗോപകുമാര്‍ തകഴി അനുസ്മരണം നടത്തി. പോള്‍ മണലില്‍, തകഴി സ്മാരക സമിതി സെക്രട്ടറി ആര്. സനല്‍കുമാര്‍, രവി പാലത്തിങ്കല്‍, എ.എന്‍. പുരം ശിവകുമാര്‍, എന്നിവര്‍ പ്രസംഗിച്ചു.
തകഴിയുടെ മക്കളായ ഡോ. എസ്. ബാലകൃഷ്ണന് നായര്‍, രാധമ്മ, ജാനമ്മ, കനകമ്മ എന്നിവരും ശങ്കരമംഗലത്തെത്തിയിരുന്നു. 17ന് തകഴി ജന്മദിന സമ്മേളനവും സാഹിത്യ പുരസ്കാര ദാനവും മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ നോവലിസ്റ്റ് സി. രാധാകൃഷ്ണന് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: