ജാനുവിന്റെ പാര്‍ട്ടി ജെആര്‍എസ് നിലവില്‍ വന്നു
ബത്തേരി: കേരളത്തിലെ ആദിവാസി-ദൡത് ചരിത്രത്തിലെ പുത്തന്‍ അധ്യായമായി ജനാധിപത്യ രാഷ്ട്രീയ സഭ(ജെആര്‍എസ്) പിറന്നു. മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്നലെ ഉച്ചയ്ക്ക് ചേര്‍ന്ന കണ്‍വന്‍ഷനില്‍ ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു പാര്‍ട്ടി പ്രഖ്യാപനം നടത്തി. ഗോത്രപൂജയ്ക്കുശേഷമായിരുന്നു കണ്വന്ഷന്. ഗോത്രമഹാസഭ പ്രവര്‍ത്തകര്‍ക്കു പുറമേ പട്ടികജന സമാജം, ആദിജനസഭ തുടങ്ങിയവയുടെ പ്രതിനിധികളും പങ്കെടുത്തു.
ജാനുവാണ് പാര്‍ട്ടി അദ്ധ്യക്ഷ.
ആദി ജനസഭ സംസ്ഥാന അധ്യക്ഷനുമായ ഇ.പി. കുമാരദാസ്, പട്ടികജനസമാജം നേതാവ് തെക്കന്‍ സുനില്‍കുമാര്‍ എന്നിവരാണ് യഥാക്രമം വര്‍ക്കിങ് ചെയര്‍മാനും ജനറല്‍ സെക്രട്ടറിയും. ആഗസ്തിനുശേഷം സംസ്ഥാനതല കണ്വന്ഷന് ചേരും. സംസ്ഥാന സമിതി വിപുലീകരിക്കും. മുകളില്‍ വെളുപ്പും മധ്യത്തില്‍ പച്ചയും ചുവടെ തവിട്ടും നിറമുള്ളതാണ് പാര്‍ട്ടി പതാക.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരി പട്ടികവര്‍ഗ സംവരണ മണ്ഡലത്തില്‍ എന്‍ഡിഎയുടെ ഭാഗമായി ജെആര്‍എസ് മത്സരിക്കുമെന്ന് കണ്‍വന്‍ഷനില്‍ ജാനു വ്യക്തമാക്കി.
മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ജാനുവിനെ പുത്തന്‍കുന്ന് ഊരുമൂപ്പന് ചന്ദ്രന് പ്രഖ്യാപിച്ചു.
ആദിവാസി-ദൡത് വിഭാഗങ്ങളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടി അനിവാര്യമായ ഘട്ടത്തിലാണ് ജെആര്‍എസ് രൂപീകരിച്ചതെന്ന് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. ഇടതു,വലതു മുന്നണികളില്‍നിന്നും രാഷ്ട്രീയ നേതൃത്വങ്ങളില്‍നിന്നും സാമൂഹികനീതിയും ജനാധിപത്യ മര്യാദകളും ലഭിക്കുന്നില്ല. തന്നെയുമല്ല, ആദിവാസി-ദലിത് പീഡനങ്ങള്‍ വര്‍ധിക്കുകയുമാണ്.
ഉത്തരേന്ത്യയിലെ ആദിവാസി-ദൡത് പീഡനങ്ങള്‍ ഉയര്‍ത്തി കേരളത്തിലെ പീഡനങ്ങള്‍ ഇടതും വലതും മുന്നണികളില്‍പ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും മറച്ചുവെക്കുകയാണ്. ആദിവാസികളും പട്ടികജാതിക്കാരും കാലങ്ങളായി സഹിക്കുന്ന അപമാനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും പരിഹാരം കാണുകയും സാമൂഹികനീതിയും സമൂഹിക ജനാധിപത്യവും പുലര്‍ത്തുകയാണ് ജെആര്‍എസിന്റെ ലക്ഷ്യം.
ജെആര്‍എസ് രൂപീകരണ നീക്കം തുടങ്ങിയപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരില്‍ അറിയപ്പെടുന്ന സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും ഉണ്ട്. ആദിവാസികളും ദൡതരും എക്കാലവും കീഴാളരായി കഴിയണമെന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. പോലീസിന്റെ അടികൊണ്ടു വീര്‍ത്ത മുഖങ്ങള്‍ കാണുന്നതിലാണ് അവര്‍ക്ക് താത്പര്യം.
ആദിവാസികളേയും ദൡതരേയും രാഷ്ട്രീയ അംഗീകാരത്തോടെ സ്വീകരിക്കണമെന്നും ഭരണത്തില്‍ പങ്കാളികളാക്കണമെന്നുമുള്ള വിചാരം കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കില്ല. സംസ്ഥാനത്തടക്കം ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയമാണ് ഫാസിസം. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഫാസിസം നടപ്പിലാക്കുന്നുണ്ടെന്നാണ് യാഥാര്‍ഥ്യം. ജെആര്‍എസ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: