സംസ്ഥാനത്ത് കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒറ്റയ്ക്കും മുന്നണികളായും ഭരിച്ചപ്പോള്‍ പ്രധാനപ്പെട്ട വകുപ്പുകളിലൊന്നായ വിദ്യാഭ്യാസം കൈകാര്യം ചെയ്തിരുന്നത് പ്രത്യേക മതവിഭാഗത്തില്‍പ്പെട്ട ആളുകളായിരുന്നുവെന്നതാണ് വിശകലനത്തില്‍ നിന്നും തെളിയുന്നത്. സംസ്ഥാന ബജറ്റില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കപ്പെടുന്നത് വിദ്യാഭ്യാസത്തിനാണ്.
പക്ഷെ എന്തുകൊണ്ടോ ആ വകുപ്പിനോട് മുന്നണി ഭരണം വന്നശേഷം കോണ്‍ഗ്രസ് -കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അലര്‍ജിയാണ്. ഇതിന് ഒരു അപവാദമുണ്ടായത് 1987 ലെ നായനാര്‍ മന്ത്രിസഭയാണ്. അന്ന് ജനതാദളിന്റെ പ്രമുഖ നേതാവായിരുന്ന കെ. ചന്ദ്രശേഖരനാണ് വിദ്യാഭ്യാസവും നിയമവും കൈകാര്യം ചെയ്തത്. കേരളാ കോണ്‍ഗ്രസോ, ലീഗോ ഇല്ലാത്ത മന്ത്രിസഭായായിരുന്നു അത്.
മാത്രമല്ല ഈ വകുപ്പ് ജനതാദളിന് നല്‍കുകയും ചെയ്തു. ഒരു പക്ഷേ കേരള ചരിത്രത്തില്‍ സാമാന്യേന വലിയ വിവാദങ്ങളുണ്ടാക്കാത്ത ഒരു കാലഘട്ടം കൂടിയായിരുന്നു ചന്ദ്രശേഖരന്റെ ഭരണകാലം. അതായത് സംസ്ഥാന രൂപീകരണ ത്തിനുശേഷം ചന്ദ്രശേഖരനൊഴികെയുള്ള എല്ലാ വിദ്യാഭ്യാസ മന്ത്രിമാരും ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നായിരുന്നു. ന്യൂനപക്ഷ വിഭാഗത്തിലുള്ള ആളായിരുന്നു വെങ്കിലും പി. പി. ഉമ്മര്‍കോയ മാത്രമാണ് മതേതരക്കാരന് എന്നുപറയാവുന്ന ഏക വിദ്യാഭ്യാസ മന്ത്രിയുണ്ടായിരുന്നത്. അതും കേവലം രണ്ടുവര്‍ഷം മാത്രം.
അതേ സമയം മുസ്ലിം ലീഗിലെ സി. എച്ച്. മുഹമ്മദ് കോയയാണ് ഏറ്റവും കൂടുതല്‍ കാലം ഈ വകുപ്പ് കൈകാര്യം ചെയ്തത്. തൊട്ടടുത്ത് ഇ. ടി. മുഹമ്മദ് ബഷീറും. ആദ്യ ഇ എം എസ് സര്‍ക്കാറില്‍ ജോസഫ് മുണ്ടശേരിയായിരുന്നു വിദ്യാഭ്യാസമന്ത്രി. അന്ന് ഏകകക്ഷി സര്‍ക്കാരായിരുന്നു. എന്നാല്‍ 67 ല്‍ ഇ എം എസിന്റെ രണ്ടാമത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ സി. എച്ച്. മുഹമ്മദ് കോയയായിരുന്നു വിദ്യാഭ്യാസ മന്ത്രി
. അവിടുന്നിങ്ങോട്ട് ചാക്കീരി അഹമ്മദ് കുട്ടി, യു. എ. ബീരാന്, ബേബിജോണ്‍, പി .ജെ. ജോസഫ്, ടി. എം. ജേക്കബ,് ഇ.ടി. മുഹമ്മദ് ബഷീര്‍, നാലകത്ത് സൂപ്പി, എം .എ .ബേബി, പി. കെ അബ്ദുറബ്ബ് എന്നിവരാണ് ഈ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. അതായത് മുന്നണിവ്യത്യാസമില്ലാതെ മുസ്ലിം ലീഗിനും കേരളാ കോണ്‍ഗ്രസിനും തീറെഴുതിക്കൊടുക്കുകയായിരുന്നു വിദ്യാഭ്യാസവകുപ്പ്. 1979 ല്‍ സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായി 51 ദിവസം മാത്രം നീണ്ടുനിന്നിരുന്ന സര്‍ക്കാറിലും അദ്ദേഹം തന്നെയായിരുന്നു ഈ വകുപ്പ് കൈകാര്യം ചെയ്തിരുന്നത്.
അച്യുതാനന്ദന് സര്‍ക്കാരില്‍ നി വൃത്തിയില്ലാത്ത ഒരു ഘട്ടം വന്നപ്പോള്‍ മാത്രമാണ് സി പി എം ആ വകുപ്പ് ഏറ്റെടുത്തത്. എന്നിട്ടും ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാണ് ആ വകുപ്പ് കൊടുത്തത്. കേരളത്തില്‍ മാത്രം എന്തുകൊണ്ട് ഇത്തരമൊരു സാഹചര്യം സംജാതമായിയെന്നത് ചിന്തിക്കേണ്ടതുണ്ട്. രണ്ട് മുന്നണികള്‍ക്കും വിദ്യാഭ്യാസ വകുപ്പ് ഒരു അലര്‍ജിയാണ്, അതേസമയം ലീഗിനും കേരളാകോണ്‍ഗ്രസിനും ഇത് കറവപ്പശുവുമാണ്. തങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ ഈ വകുപ്പിനെ ഉപയോഗിക്കുവാന്‍ അവര്‍ ശ്രമിച്ചുവെന്നത് ചരിത്രപരമായ വസ്തുതയാണ്. കച്ചവടതാല്പര്യമായിരുന്നു ഈ വകുപ്പിലൂടെ അവര്‍ കൈകാര്യം ചെയ്തിരുന്നത്. ഭരണത്തില്‍ വരുകയാണെങ്കില്‍ മുഖ്യധാര പാര്‍ട്ടികളായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഈ വകുപ്പ് ഏറ്റെടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് നിര്‍ദേശം ഉയരാറുണ്ട്. എന്നാല്‍ ഇത് അവഗണിക്കുകയാണ് പതിവ്. അതേസമയം ലീഗും, കേരളാ കോണ്‍ഗ്രസും ആദ്യം ആവശ്യപ്പെടുന്ന വകുപ്പും ഇതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: