കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്റെ രണ്ടാം ഭാഗവും, അസ്സം നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പും പുരോഗമിക്കുന്നു. ബംഗാളിലെ 31ഉം അസ്സമിലെ 61ഉം മണ്ഡല ങ്ങളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്.
പശ്ചിമ ദേധനീപ്പൂര് ജില്ലയിലെ 13 മണ്ഡലങ്ങളിലും ബാങ്കുറ ബര്‍ദ്വാന്‍ എന്നീ ജില്ലകളിലെ ഒന്‍പത് വീതം മണ്ഡലങ്ങളിലുമായി 70 ലക്ഷം വോട്ടര്‍മാര്‍ക്കാണ് സമ്മതിദാന അവകാശമുള്ളത്.
രാവിലെ 7 മണിമുതല്‍ വൈകിട്ട് ആറു മണിവരെയാണ് പോളിംഗ് സമയം. 21 വനിതകളടക്കം 163 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരരംഗത്തുള്ളത്. കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഏപ്രില്‍ നാലിന് തെരഞ്ഞെടുപ്പു നടന്ന ചില മണ്ഡലങ്ങളില്‍ വ്യാപകമായി കള്ളവോട്ടു നടന്നതായി ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ജാഗ്രതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: