ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്നും ഉക്രൈയിനില്‍ പഠിക്കാനെത്തിയ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കുത്തേറ്റു മരിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ സ്വദേശി പ്രണവ് ശാന്തിലിയ, ഗാസിയാബാദ് സ്വദേശി അങ്കുര്‍ സിംഗ് എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ആഗ്ര സ്വദേശിയായ ഇന്ദ്രജിത് സിംഗ് ചൗഹാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.ഉക്രെയിനിലെ ഉഴ്ഗൊറോഡ് മെഡിക്കല്‍ കോളേജിലായിരുന്നു മൂവരും പഠിച്ചിരുന്നത്. ശാന്തിലിയ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും അങ്കുര്‍ സിംഗ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.
സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് പിടികൂടി. ഇവരില്‍ നിന്ന് മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ പാസ്പോര്‍ട്ടും രേഖകളും പിടിച്ചെടുത്തു. രക്തം പുരണ്ട കത്തിയും ഇവരുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: