അരൂര്‍: അരൂരില്‍ ഇത്തവണ മത്സരം ഇത്തവണ കടുക്കും. ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങളാണ് മൂന്ന് മുന്നണികളും നടത്തുന്നത്. ഇടതു, വലതു മുന്നണികളില്‍ പാളയത്തിലെ പടയ്ക്കും കുറവില്ല. എന്‍ഡിഎയ്ക്ക് വേണ്ടി ബിഡിജെഎസ് ആണ് മത്സരിക്കുന്നത്. മണ്ഡലത്തില്‍ ശക്തമായ സ്വാധിനമാണ് ബിഡിജെഎസ്സിനുള്ളത്. കൂടതെ കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ ഇരുപത്തിയയ്യായിരത്തിലേറെ വോട്ടകള്‍ ലഭിച്ചിരുന്നു. കടുത്ത പോരാട്ടം സക്ഷ്യമാക്കി തന്നെയാണ് എന്‍ഡിഎ മത്സരരംഗത്തുള്ളത്, കാലങ്ങളായി അവഗണിക്കപ്പെട്ട അടിസ്ഥാന ജനവിഭാഗങ്ങള്‍ ഇത്തവണ തങ്ങള്‍ക്കു പിന്നില്‍ അണിനിരക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് എന്‍ഡിഎയ്ക്കുള്ളത്. വക്കീലന്മാരെ കണക്കു പഠിപ്പിക്കാന്‍ എന്‍ഡിഎയുടെ ടി.അനിയപ്പന്. ഹാട്രിക് ലക്ഷ്യമിട്ട് എല്‍ഡിഎഫിന്റെ എ.എം. ആരിഫ്, മണ്ഡലം പിടിക്കാന്‍ യുഡിഎഫിലെ അഡ്വ.സി.ആര്.ജയപ്രകാശ്. തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ഉഷാറായി കഴിഞ്ഞു. ചാര്‍ട്ടേഡ് അക്കൗന്റായ എന്‍ഡിഎ സ്ഥാനാര്‍ഥി ടി. അനിയപ്പന് ശ്രീനാരായണീയ പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്. എസ്എന്‍ ട്രസ്റ്റ് അംഗവും, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡന്റ്, പറയകാട് കര്‍ഷക സംഘം പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ധനതത്വ ശാസ്ത്രത്തില്‍ ബിരുദാനന്ദര ബിരുദവും നേടി. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനുള്ള അവാര്‍ഡും, സംയോജിത കൃഷിക്കുള്ള അവാര്‍ഡും നേടിയിട്ടുണ്ട്. പറയകാട് എസ്എന്‍ഡിപി ശാഖായോഗം പ്രസിഡന്റുകൂടിയായ ഇദ്ദേഹം തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്.
കെഎസ്യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയ സി.ആര്. ജയപ്രകാശ് കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. കേരളാ കോ-ഓപ്പറേറ്റീവ് യൂണിയന് എക്സിക്യുട്ടീവ് ഡയറക്ടറും, എസ്എന്‍ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗവുമാണ്. നങ്ങ്യാര്‍കുളങ്ങര ടികെഎം. കോളേജിലും, കായംകുളം എംഎസ്എം കോളേജിലും, തിരുവനന്തപുരം ലോ അക്കാഡമിയിലുമായിരുന്നു വിദ്യാഭ്യാസം. ര്‍ തവണ കായംകുളം മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടിട്ടു്. കേന്ദ്ര കയര്‍ ബോര്‍ഡ് അംഗം, കായംകുളം ബാര്‍ അസോസിയേഷന് പ്രസിഡന്റ്, ഡിസിസി പ്രസിഡന്റ്, യുഡിഎഫ് ജില്ലാ ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2011 ലെ തെരഞ്ഞെടുപ്പില്‍ ഐ വിഭാഗക്കാരനായ എ. എ. ഷുക്കൂറായിരുന്നു യുഡഎഫ് സ്ഥാനാര്‍ത്ഥി, എന്നാല്‍ ഇത്തവണ മണ്ഡലം എ ഗ്രൂപ്പ് പിടിച്ചെടുക്കുകയായിരുന്നു. ചേര്‍ത്തലയിലെ സ്ഥാനാര്ത്ഥിത്വത്തിനായാണ് ജയപ്രകാശ് ശ്രമം നടത്തിയതെങ്കിലും അപ്രതീക്ഷിതമായി അരുരിലേക്ക് നറുക്ക് വീഴുകയായിരുന്നു.
ഇടതു വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആരിഫ് 2006 ല്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തിയാണ് കന്നി വിജയം നേടിയത്. 2011 ല്‍ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂറിനെ പരാജയപ്പെടുത്തി. സിപിഎം. ജില്ലാ കമ്മിറ്റി അംഗമാണ്. എസ്എന്‍ കോളേജില്‍ നിന്ന് ബിരുദവും, തിരുവനന്തപുരം ലോ അക്കാഡമിയില്‍ നിന്ന് എല്‍എല്‍ബിയും നേടി.
ചേര്‍ത്തല എസ്എന്‍ കോളജില്‍ യൂണിയന് ചെയര്‍മാനും, മാഗസിന് എഡിറ്ററുമായിരുന്നു. ജില്ലാ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചേര്‍ത്തല കോടതിയിലെ അഭിഭാഷകനാണ്. ജില്ലയിലെ ഔദ്യോഗിക പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെ അതിജീവിച്ചാണ് ആരീഫ് ഇത്തവണ സ്ഥാനാര്‍ത്ഥിയായത്.
സിപിഎം സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പേര് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉണ്ടായിരുന്നെങ്കുലും, ജാതി, മത സമവാക്യങ്ങള്‍ ആരീഫിനെ തുണ്യ്ക്കുകയായിരുന്നുവെന്നാണ് ആക്ഷേപം ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: