സമുദ്രം കടക്കാനുള്ള വഴികള്‍ ആലോചിക്കണമല്ലോ. സമുദ്രത്തോട് ആവശ്യപ്പെട്ടാല്‍ വഴിതരും എന്നു ചിന്തിച്ച് രാമന് സമുദ്രതീത്ത് വരുണനെ തപസ്സുചെയ്യാനാരംഭിച്ചു. ദേവാധിദേവനായ രാമന് വിധിയനുസരിച്ച് ദേഹശുദ്ധിവരുത്തി നിലത്തു ദര്‍ഭവിരിച്ച് സമുദ്രത്തിന്റെ ആത്മാവിനെത്തന്നെ ധ്യാനിച്ചുകൊണ്ട് മൂന്നുരാത്രിയും മൂന്നുപകലും കിടന്നു.
സമുദ്രം പ്രസാദിച്ചില്ല. അകവും പുറവും ശുദ്ധനായ രാമന് വേണ്ടപോലെ പൂജിച്ചിട്ടും അതിന്റെ മഹത്വമറിയാത്ത സമുദ്രം പ്രസാദിച്ചില്ല. തന്റെ ആത്മാവ് കാണിക്കാന്‍ കുട്ടാക്കിയില്ല. രാമന് കണക്കില്ലാത്ത കോപമുണ്ടായി.
”കൊണ്ടുവാ ചാപബാണാദികള് ലക്ഷ്മണ!
കണ്ടുകൊണ്ടാലും മമ ശരവിക്രമം,
ഇന്നുപെരുവഴിമീളുന്നതല്ലെങ്കി-
ലര്‍ണ്ണവം ഭസ്മമാക്കിച്ചമച്ചീടുവന്‍” എന്നുപറഞ്ഞ് രാമന് വില്ലില്‍ ശരം തൊടുക്കുന്നു. എന്റെ പൂര്‍വികരാണ് ഈ സമുദ്രത്തെ വളര്‍ത്തിയത്. തനിക്കു സാഗരം എന്നുപേരുകിട്ടാനുള്ള കാരണം ഇവന് മറന്നിരിക്കുന്നു. ഇപ്പോള്‍തന്നെ ആഗ്നേയാസ്ത്രം പ്രയോഗിച്ച് ഞാനീ സമുദ്രത്തെ വറ്റിച്ച് ഇല്ലാതാക്കും. വാനരസേന നടന്ന് ലങ്കയില്‍ നടന്നു പ്രവേശിക്കട്ടെ.”
”എഴുത്തച്ഛന് തന്നെ രചിച്ച രാമായണം ഇരുപത്തിനാലു വൃത്തത്തില്‍ ഈ വരികള്‍ കുറച്ചു രൗദ്രത്തിലാണ്.
”കൊണ്ടാ ലക്ഷ്മണ വില്ലും ശരവും കണ്ടീലേതും വരുണമിദാനീം
കണ്ടാലും മമ വിശ്വം ജലനിധി മണ്ടിവരുന്നതു നാരായണ ജയ!
പണ്ടാര്‍ക്കും വഴിതന്നിട്ടില്ലെന്നുണ്ടഭിമാനം വരുണനുമുള്ളില്‍
കണ്ടേ മാമക ഭുജബലമറിയൂ,
കുണ്ഠാത്മാക്കള് നാരായണ ജയ!
കുണ്ടാത്മാക്കള് കണ്ടാലറിയില്ല. കൊണ്ടാലേ അറിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: