മുംബൈ: വരള്‍ച്ച രൂക്ഷമായ ലത്തൂരില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി മൂത്രത്തില്‍ കല്ലും, മൂത്രാശയ രോഗങ്ങളും വന്‍തോതില്‍ ഉയര്‍ന്നതായി റിപ്പോര്‍ട്ട്.
കുഴല്‍ കിണറുകളില്‍ നിന്നുള്ള വെള്ളമാണ് വന്‍തോതില്‍ ഇവിടെ ഉപയോഗിക്കുന്നത്. ഭരണകൂടം ടാങ്കുകളില്‍ എത്തിക്കുന്ന ജലം ശുദ്ധമല്ലാത്തതും മലീമസവുമാണ്.
ശുദ്ധജലത്തിന്റെ ലഭ്യതകുറവുമൂലം ജനങ്ങള്‍ കുഴല്‍കിണറില്‍ നിന്നും വെള്ളം ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ഈ വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ ഉപ്പും, കാല്‍സ്യവും ഓക്സലേറ്റുകളുമുണ്ട്. ഇതിലെ ഉപ്പ് വെള്ളത്തെ കഠിനമാക്കുകയും മൂത്രത്തില്‍ കല്ല് തുടങ്ങിയ അസുഖങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ലത്തൂരിലെ യുറോളജി ഡോക്ടര്‍ ഹന്സ്രാജ് ബാഹേത്തി പറഞ്ഞു.
ലത്തൂര്‍ ജില്ലയില്‍ മാത്രമല്ല കേജ്, അമ്പാജോഗയ്, മജല്ഗാന്, പാര്‍ലി, ഒമര്ഗാ, ഓസ്മാനാബാദ് എന്നിവിടങ്ങളിലും ഇതേ അന്തരീക്ഷം നിലനില്‍ക്കുന്നതായി ബാഹേത്തി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: