കണ്ണൂര്‍: തെരഞ്ഞെടുപ്പില്‍ ഇക്കുറി സംസ്ഥാന തലത്തില്‍തന്നെ ശ്രദ്ധാകേന്ദ്രമാണ് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം മണ്ഡലം. സിപിഎമ്മിലെ ഔദ്യോഗിക വിഭാഗം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്ന സിപിഎം നേതാവ് പിണറായി വിജയന് മത്സരിക്കുന്ന മണ്ഡലത്തില്‍ ശക്തമായ ത്രികോണ മത്സരം സംജാതമായതാണ് ധര്‍മ്മടത്തെ ശ്രദ്ധേയമാക്കുന്നത്. എന്‍ഡിഎക്കു വേണ്ടി ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന് മാനന്തേരിയും യുഡിഎഫിനു വേണ്ടി കോണ്‍ഗ്രസ് നേതാവ് മമ്പറം ദിവാകരനുമാണ് മത്സര രംഗത്തുളളത്. ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ എടക്കാട് മണ്ഡലമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രൂപം മാറി ധര്മ്മടമായത്. അന്നു മുതല്‍ മണ്ഡലത്തില്‍ സിപിഎമ്മിന്റെ വോട്ടിംഗ് ശതമാനം ഒരോ തെരഞ്ഞെടുപ്പിലും താഴോട്ടാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തില്‍ ജന്മം നല്കിയ പ്രദേശം ഉള്‍പ്പെടുന്ന ഇവിടം ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ക്കും ശക്തമായ വേരോട്ടമുണ്ട്.
അതുകൊണ്ടുതന്നെ കഴിഞ്ഞ കാലങ്ങളില്‍ സിപിഎമ്മിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്ന മണ്ഡലത്തില്‍ ഇത്തവണ പഴയ സ്ഥിതി നിലനിര്‍ത്താന്‍ പാര്‍ട്ടിക്ക് ഏറെ വിയര്‍ക്കേണ്ടിവരും. പൊതുജന സമ്മതനായ മോഹനന് മാസ്റ്റര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തെത്തിയതാണ്് ഇടത്-വലത് മുന്നണികള്‍ക്ക് കടുത്ത വെല്ലുവിളിയായി മാറിയത്. ജില്ലയില്‍ യുഡിഎഫിന് പൊതുവേ ശക്തി കുറഞ്ഞ മണ്ഡലങ്ങളില്‍ ഒന്നായ ധര്‍മ്മടത്ത് ബിജെപിയും സിപിഎമ്മും നേര്‍ക്കുനേര്‍ പോരാട്ടമാണ് നടക്കുന്നതെന്ന് പറയാം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ പോലും തികഞ്ഞ അനിശ്ചിതത്വം നിലനിന്ന മണ്ഡലമാണ് ധര്‍മ്മടം. ആരും മത്സരിക്കാന്‍ തയ്യാറാവാതിരുന്ന ഇവിടെ ആദ്യം വനിതാ സ്ഥാനാര്‍ത്ഥിയെയാണ് നിശ്ചയിച്ചത്. ഒടുവില്‍ മമ്പറം ദിവാകരനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയുമായിരുന്നു. സിപിഎം ഭരണത്തിലേറുമെന്നും, അങ്ങനെവന്നാല്‍ പിണറായിയായിരിക്കും മുഖ്യമന്ത്രി എന്ന നിലയിലാണ് എല്‍ഡിഎഫ് വോട്ടുതേടുന്നത്.
എന്‍ഡിഎയ്ക്ക് വേണ്ടി മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയാവട്ടെ സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുകളും കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളും പശ്ചിമ ബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നതിലെ പൊളളത്തരങ്ങള്‍ തുറന്നു കാണിച്ചുമാണ് വോട്ടുതേടുന്നത്.
സിപിഎമ്മിലെ കെ. കെ. നാരായണനാണ് നിലവില്‍ ധര്‍മ്മടത്തെ എംഎല്‍എ. പിണറായി വിജയന് സുരക്ഷിത മണ്ഡലം നല്‍കണമെന്നുളള പാര്‍ട്ടി തീരുമാനത്തിന്റെയും ഭാഗമായാണ് കെ.കെ.നാരായണന് ഒറ്റതവണ കൊണ്ടുതന്നെ മണ്ഡലത്തോട് വിടപറയേണ്ടി വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മമ്പറം ദിവാകരനെ 15,162 വോട്ടിനാണ് സകെ.കെ.നാരായണന് പരാജയപ്പെടുത്തിയത്. 6916 വോട്ട് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലാകട്ടെ പതിനായിരത്തിലധികം വോട്ടുകള്‍ ബിജെപി നേടുകയുണ്ടായി.
ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റായ മോഹനന് മാനന്തേരിക്ക് പൊതുതിരഞ്ഞെടുപ്പില്‍ ഇത് കന്നിഅങ്കമാണ്. കൂത്തുപറമ്പിനടുത്ത് മാനന്തേരിയാണ് ജന്മദേശം. എബിവിപി യിലൂടെയാണ് പൊതുരംഗത്തെത്തുന്നത്. ഗണിതശാസ്ത്രത്തില്‍ ബിരുദധാരിയായ മോഹനന് കൊളവല്ലൂര്‍ ഹൈസ്കൂളില്‍ നിന്ന് പ്രഥമാദ്ധ്യാപകനായി 2013ല്‍ വിരമിച്ചു. ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, ക്ഷേത്രസംരക്ഷണസമിതി ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതനായ ടി. ഗോപാലന്റെയും കെ. ചീരൂട്ടിയുടെയും മകനാണ്. കണ്ണവം യു.പി സ്കൂള്‍ അദ്ധ്യാപിക കെ. സെറീനയാണ് ‘ഭാര്യ: എഞ്ചിനീയറിംഗ് ബിരുദധാരി ശരത് മോഹന്‍ , ബിഎഎംഎസ് വിദ്യാര്‍ത്ഥിനി ആതിര മോഹനന് എന്നിവര്‍ മക്കള്‍.
കൂത്തുപറമ്പില്‍ നിന്ന് 1970 ലാണ് പിണറായി ആദ്യമായി നിയമസഭയിലെത്തിയത്. 1977 ലും 1991ലും കൂത്തുപറമ്പില്‍ നിന്നു വിജയിച്ച പിണറായി 1996ല്‍ പയ്യന്നൂരില്‍ നിന്ന് വിജയിച്ച് നായനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി സഹകരണ മന്ത്രിയുമായി. വടകര ഒഞ്ചിയം സ്വദേശിയും തലശ്ശേരി സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപികയുമായിരുന്ന ടി. കമലയാണ് ‘ഭാര്യ. വിവേക് കിരണും വീണയുമാണ് മക്കള്‍.
കെഎസ്യു വിലൂടെയാണ് മമ്പറം ദിവാകരന്റെ രാഷ്ട്രീയപ്രവേശം. ഡിസിസി ജനറല്‍ സെക്രട്ടറി, കെപിസിസി നിര്‍വാഹകസമിതി അംഗമായ ഇദ്ദേഹം ഐഎന്‍ടിയുസി സംസ്ഥാന ‘ഭാരവാഹിയുമാണ്. മമ്പറം ഇന്ദിരാഗാന്ധി പബഌക് സ്കൂള്‍, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി, ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നിവയുടെ സാരഥിയാണ്. മമ്പറം സ്വദേശിയായ ദിവാകരന് പരേതനായ പി.കെ. ചാത്തുക്കുട്ടിയുടെയും വി.കെ.ദേവുവിന്റെയും മകനാണ്. സി.വി.ഷീബയാണ് ‘ഭാര്യ. മകള്‍ ദില്‍ന ഇന്ദിരാഗാന്ധി സ്കൂള്‍ പഌസ് ടു വിദ്യാര്‍ത്ഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: