തിരുവനന്തപുരം: വിദ്യാഭ്യാസപരവും ആരോഗ്യപരവുമായി മുന്‍പന്തിയില്‍ നില്ക്കുന്ന കേരളം ദേശീയനിലവാരത്തിലേക്ക് ഉയരാത്തത് ജനങ്ങളുടെ കുഴപ്പംകൊണ്ടല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ. മറിച്ച് ഇടതുവലത് ഭരണമാണ് കേരളത്തെ പുറകിലേക്ക് അടിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍ഡിഎ വാമനപുരം നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
മാറിമാറി ഭരിച്ചവരുടെ പരാജയമാണ് കേരളത്തില്‍ വേണ്ടത്ര തൊഴില്‍മേഖലകള്‍ സൃഷ്ടിക്കപ്പെടാത്തതിന് കാരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വികസന മുന്നേറ്റമുണ്ടാകുമ്പോള്‍ കേരളത്തെ പിന്നോട്ടടിക്കുന്നത് എല്‍ഡിഎഫ് -യുഡിഎഫ് മുന്നണികളാണ്. ഇവിടെ തമ്മിലടിക്കുകയും പശ്ചിമ ബംഗാളില്‍ കൈകോര്‍ക്കുകയും ചെയ്യുന്നവര്‍ക്ക് എന്ത് മാര്‍ഗരേഖയാണ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കാനുള്ളതെന്നും മന്ത്രി ചോദിച്ചു. കല്ലറ പാങ്ങോട് സമരത്തിന്റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷമാണ് മന്ത്രി കണ്‍വെന്‍ഷനില്‍ പങ്കെടുത്തത്.
ബിഡിജെഎസ് വാമനപുരം നിയോജകമണ്ഡലം കമ്മറ്റി പ്രസിഡന്റ് പാങ്ങോട് വി. ചന്ദ്രന് അധ്യക്ഷനായിരുന്നു. ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആമുഖ പ്രഭാഷണം നടത്തി. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. എന്‍ഡിഎ വാമനപുരം മണ്ഡലം സ്ഥാനാര്‍ഥി ആര്.വി. നിഖില്‍, ബിഡിജെഎസ് നേതാവ് സിനില്‍ മുണ്ടപ്പള്ളി, ബിജെപി സംസ്ഥാന വക്താവ് അഡ്വ കെ. പദ്മകുമാര്‍, ദക്ഷിണ മേഖലാ ഉപാധ്യക്ഷന്‍ തോട്ടയ്ക്കാട് ശശി, വേണു കാരണവര്‍, കോലിയക്കോട് മോഹനന്, എം.ആര്. ചന്ദ്രന്, എസ്.ആര്. രജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: