ന്യൂദല്‍ഹി: പാര്ലമെന്റാക്രമണകേസിലെ പ്രതി അഫ്സല്‍ഗുരു അനുസ്മരണം സംഘടിപ്പിച്ച കേസില്‍ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദിനെയും അനിര്‍ബന്‍ ഭട്ടാചാര്യയെയും ജെഎന്‍യു ക്യാമ്പസില്‍ നിന്നും പുറത്താക്കിയേക്കും. സര്‍വ്വകലാശാലയുടെ ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഇരുവരുടേയും നേതൃത്വത്തില്‍ ക്യാമ്പസില്‍ പരിപാടി സംഘടിപ്പിച്ചതെന്ന് അന്വേഷണ സമിതി വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്കി. വി.സി എം.ജഗദീഷ്കുമാറിന്റെ നിലപാടാകും ഇനി ഏറെ നിര്‍ണ്ണായകമാകുക.
കനയ്യകുമാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ നടപടി വേണമെന്നാണ് അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട്. കനയ്യയ്ക്കെതിരെ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുന്നില്ല. പതിനായിരം രൂപ പിഴ മാത്രമേ കനയ്യയില്‍ നിന്നും ഈടാക്കൂ. എന്നാല്‍ മറ്റുള്ളവര്‍ക്ക് പിഴയ്ക്ക് പുറമേ രണ്ടു സെമസ്റ്ററിന്റെ സസ്പെന്‍ഷനും ഉണ്ടായേക്കും. അന്വേഷണ സമിതിയുടെ അടിസ്ഥാനത്തില്‍ വൈസ് ചാന്‍സിലര്‍ ഉടന്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ നടപടി പ്രഖ്യാപിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: