കൊച്ചി: തെറ്റായ മൊഴി നല്‍കിയതിന് വിശദീകരണം തേടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് വീണ്ടും നോട്ടീസ് അയയ്ക്കാന്‍ സോളാര്‍ കമ്മീഷന് നിര്‍ദ്ദേശിച്ചു. ഫെനി ബാലകൃഷ്ണനുമായുള്ള ബന്ധത്തെക്കുറിച്ച് വാസ്തവവിരുദ്ധമായി മൊഴിനല്‍കിയ മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ട് ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് നല്കിയ ഹര്‍ജി പരിഗണിച്ചാണ് നോട്ടീസ്. ഇതിന് 26ന് മുഖ്യമന്ത്രി വിശദീകരണം നല്‍കണം.
മുഖ്യമന്ത്രിയ്ക്ക് അഭിഭാഷകന് മുഖേന വിശദീകരണം നല്‍കാമെന്ന് ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷന് സര്‍ക്കാര്‍ അഭിഭാഷകനെ അറിയിച്ചു. കമ്മീഷനില്‍ കക്ഷി ചേര്‍ന്നിട്ടുള്ള ഓള് ഇന്ത്യാ ലോയേഴ്സ് യൂണിയന് വേണ്ടി അഡ്വ. ബി.രാജേന്ദ്രനാണ് തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സോളാര്‍ കമ്മീഷനു മുന്നില്‍ ജനുവരി 25ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ മൊഴി കളവാണെന്നും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് മൊഴിയിലുള്ളതെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്.
2012 ഡിസംബര്‍ 29നാണ് താന്‍ ദല്‍ഹിയില്‍ വിജ്ഞാന്‍ഭവനില്‍ പോയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കമ്മീഷന്റെ വിസ്താരവേളയില്‍ തീയതി അദ്ദേഹം ഡിസംബര്‍ 27 എന്ന് മാറ്റിപ്പറഞ്ഞു. സരിത കമ്മീഷനില്‍ നല്കിയ മൊഴി മുഖ്യമന്ത്രിയെ താന്‍ ദല്‍ഹിയില്‍ വച്ച് കണ്ടത് ഡിസംബര്‍ 27നാണെന്നാണ്. വിസ്താരവേളയില്‍ ബിജു രാധാകൃഷ്ണന്റെ അഭിഭാഷകന് അഡ്വ. ഹസ്കര്‍ മുഖ്യമന്ത്രിയോട് നുണപരിശോധനയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോള്‍ താന്‍ പറയുന്നകാര്യങ്ങളെല്ലാം വാസ്തവമാണെന്നും നുണപരിശോധനയുടെആവശ്യമില്ലെന്നുമായിരുന്നു മറുപടി. ഈ മൊഴികളെല്ലാം മുഖ്യമന്ത്രിയുടെ മൊഴികളിലെ പരസ്പരവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: