കൊച്ചി : പരവൂര്‍ പുറ്റിങ്ങല്‍ ഭഗവതി ക്ഷേത്രത്തില്‍ 110 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് അപകടം കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വന്തം നിലയില്‍ അന്വേഷിച്ചേക്കും. ഇക്കാര്യം ഹൈക്കോടതിയെ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. അന്വേഷണം സിബിഐക്ക് വിടണമെന്നും ഹൈക്കോടതി അറിയിച്ചു.
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഏഴു ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതിനിടെ നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈറ്റ് വന്‍ തോതില്‍ ഉപയോഗിച്ചതായി ചീഫ് കണ്ട്രോളര് ഓഫ് എക്പ്ലോസീവിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വെടിക്കെട്ട് നടത്തുന്നതിനുള്ള ദൂരപരിധി പാലിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇന്ന് കേന്ദ്ര സര്‍ക്കാരിന് കൈമാറുമെന്നാണ് സൂചന.
ബാരലുകള്‍ പകുതിയോളം മണ്ണില്‍ കുഴിച്ചിടണമെന്ന ചട്ടം പാലിച്ചില്ലെന്ന് ചീഫ് കണ്ട്രോളര് ഓഫ് എക്പ്ലോസീവിന്റെ പരിശോധനയില്‍ വ്യക്തമായി. ബാരലുകള്‍ ബന്ധിക്കണമെന്ന വ്യവസ്ഥയും പാലിച്ചില്ല. ബാരല്‍ ചരിഞ്ഞാണ് ദുരന്തമുണ്ടായതെന്നും വ്യക്തമായിട്ടുണ്ട്. സുദര്ശന് കമാലിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: