ന്യൂദല്‍ഹി: കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണയ്ക്കെതിരെ അന്വേഷണം നടത്താനുള്ള ലോകായുക്ത ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മൂന്ന് ആഴ്ചത്തേക്കാണ് സ്റ്റേ.
ലോകായുക്തയുടെ അന്വേഷണം തുടരാമെന്ന് ഉത്തരവിട്ട കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ അല്‍ത്തമാസ് കബീര്‍, ഗ്യാന്‍സുധാ മിശ്ര, എസ്.എസ്.നിജ്ജാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൃഷ്ണ ഖനനത്തിനായി വനഭൂമി അനധികൃതമായി വിട്ടു കൊടുത്തുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: