കുമളി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് കുമളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. സാറ ആന്‍ ജോര്‍ജ്ജിനെതിരെ റീജിയണല്‍ വിജിലന്‍സ് അന്വേഷണം നടത്തി. കുമളി കാരക്കാട്ട് ഷിനു ജോര്‍ജ്, കോട്ടയം സ്വദേശി ജിന്‍സ് വി ചാക്കോ, കൊച്ചറ സ്വദേശി ആര്യാ രാജന്, കുമളി കാഞ്ഞിരത്തിങ്കല്‍ ലിബിന് മാത്യു, കണ്ണൂര്‍ പുത്തേട്ട് ജോബി എബ്രഹാം, സുരേഷ് ബാബു എന്നിവരാണ് പരാതി നല്‍കിയത്. വിദേശത്ത് ജോലി വാഗ്ദാനം നല്കി പണം തട്ടിയ സംഭവത്തില്‍ ഡോക്ടര്‍ സാറആന് ജോര്‍ജ് ഇടനില നിന്നതായി പരാതിക്കാര്‍ ആരോപിക്കുന്നു. റീജിയണല്‍ വിജിലന്‍സ് ഓഫീസര്‍ ഡോ: ജയശ്രീയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. എന്നാല്‍ കുടുംബ സുഹൃത്തുകൂടിയായ പരാതിക്കാരന് ലിബിന് മാത്യുവിന്റെ ഭാര്യ നിരന്തരം ഭര്‍ത്താവിനെ വിദേശത്ത് വിടണമെന്ന് ആവശ്യപ്പെട്ടത്തിതന്റെ അടിസ്ഥാനത്തില്‍ കല്ലറ അനില്‍കുമാര്‍ എന്നയാളെ പരിചയപ്പെടുത്തിയതല്ലാതെ പണമിടപാടുകളെ കുറിച്ച് തനിക്കൊന്നുമറിയില്ലായെന്ന് ഡോ: സാറ പറഞ്ഞു. കൊല്ലം കുളത്തുപുഴ സജിന്‍ ഷറഫുദീന്റെ പേരിലാണ് പണമിടപാട് നടത്തിയിരികുന്നതെന്നും ഇത് സംബന്ധിച്ച് കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനില്‍ കേസ് നിലനില്കുന്നതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: