ബത്തേരി: അധ:സ്ഥിതരുടെയും പിന്നോക്കസമൂഹത്തിന്റെയും ഭൂമിപ്രശ്നമടക്കമുള്ള വിഷയത്തില്‍ തീരുമാനമാകുന്നതിനുവേണ്ടി നടത്തുന്ന പാതയോരസമരങ്ങള് ഇനി നിയമസഭയിലേക്ക് വ്യാപിപ്പിക്കുമെന്ന് ജെആര്‍എസ് സംസ്ഥാന അദ്ധ്യക്ഷയും ബത്തേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സി.കെ.ജാനു.
ബത്തേരിയില്‍ നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ അവസാനത്തെ വനവാസിക്ക് ഭൂമി ലഭ്യമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും നിറഞ്ഞ കരഘോഷങ്ങള്‍ക്കിടയില്‍ അവര്‍ പ്രഖ്യാപിച്ചു. ജനപ്രതിനിധികള്‍ ജനങ്ങളുടെ സേവകരാണ്. എന്നാല്‍ ഇത് മറന്ന് ഇവര്‍ യജമാനന്മാരെപോലെ പെരുമാറുന്നു. ഇടത്-വലത് മുന്നണികള്‍ കേരളത്തില്‍ സമാനമാണ്.
ഇവര്‍ക്ക് വനവാസികള്‍ ജാഥാതൊഴിലാളികളാണ്. കേരളം ഭരിച്ച മുന്നണികള്‍ക്ക് സാമൂഹ്യമാറ്റം വരുത്താന്‍ ഇതുവരെ കഴിഞ്ഞില്ല. ഇക്കാര്യത്തില്‍ ഇവര്‍ പൂര്‍ണ്ണ പരാജയമാണ്. എന്‍ഡിഎ സര്‍ക്കാരിന് അതിനുകഴിയും. അതുകൊണ്ടാണ് എന്‍ഡിഎയുടെ ഭാഗമായതെന്നും അവര്‍ പറഞ്ഞു. ബിജെപി ഉത്തര മേഖലാ സെക്രട്ടറി കെ. നാരായണന്‍മാസ്റ്റര്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബത്തേരി മണ്ഡലം പ്രസിഡണ്ട് കെ.പി.മധു അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: